കറാച്ചി: പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് രാജി വെക്കണമെന്ന ആവശ്യവുമായി പതിനായിരക്കണക്കിന് പ്രതിപക്ഷ അനുഭാവികള്‍ കറാച്ചിയില്‍ റാലി നടത്തി. സര്‍ക്കാരിനെതിരെ രാജ്യ വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുന്നതിനായി ഒമ്പത് പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് കഴിഞ്ഞ മാസം പാകിസ്ഥാന് ഡെമോക്രാറ്റിക് മൂവ്മെന്റ് (പിഡിഎം) സംയുക്ത വേദി രൂപീകരിച്ചിരുന്നു.
‘പ്രധാനമന്ത്രീ നിങ്ങൾ ഞങ്ങളില്‍ നിന്നും ജോലി തട്ടിയെടുത്തു. ജനങ്ങളില്‍ നിന്ന് ദിവസവും രണ്ട് തവണ ഭക്ഷണം തട്ടിയെടുത്തു,’ പ്രതിപക്ഷ നേതാവ് മറിയം നവാസ് കുറ്റപ്പെടുത്തി. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളും രാഷ്ട്രീയ പിന്‍ഗാമിയുമാണ് മറിയം. രാജ്യത്തിന്റെ തകരുന്ന സമ്പത് വ്യവസ്ഥയും കൊറോണ പ്രതിരോധവും മറിയം എടുത്തു പറഞ്ഞു. കര്‍ഷകര്‍ പട്ടിണിയിലാണെന്നും ഞങ്ങളുടെ യുവാക്കള്‍ നിരാശരാണെന്നും മറ്റൊരു പ്രതിപക്ഷ നേതാവ് ബിലാവല്‍ ഭൂട്ടോ സര്‍ദാരി പറഞ്ഞു. കുഞ്ഞുങ്ങളെ വളര്‍ത്താന്‍ തെരുവിലിറങ്ങി യാചിക്കേണ്ട സ്ഥിതിയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
ഇമ്രാന് ഖാന് ഭരണത്തില്‍ കടുത്ത നിയന്ത്രണങ്ങളിലൂടെയാണ് രാജ്യം കടന്നു പോവുന്നത്. വിമര്‍ശകരെ ജയിലില്‍ അടക്കുന്ന നിലപാടാണ് ഖാന് തുടര്‍ന്ന് വരുന്നത്. 2023 ലാണ് പാകിസ്ഥാനില്‍ അടുത്ത തിരഞ്ഞെടുപ്പ്.
Read also: മാസ്ക് ധരിച്ച് കൈകഴുകി ട്രംപിനെ പുറത്താക്കാം; ജോ ബൈഡന്