കാഞ്ഞങ്ങാട് ക്ഷേത്രങ്ങളിൽ വൻ കവർച്ച; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

By Trainee Reporter, Malabar News
theft in kASARGOD
Ajwa Travels

കാസർഗോഡ്: കാഞ്ഞങ്ങാട് ക്ഷേത്രങ്ങളിൽ കവർച്ച. ചിലയിടങ്ങളിൽ കവർച്ചാ ശ്രമവും ഉണ്ടായി. ഇന്ന് പുലർച്ചെയാണ് അമ്പലങ്ങളിൽ കവർച്ച നടന്നത്. മോഷ്‌ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ വിവിധ ഇടങ്ങളിൽ നിന്ന് പോലീസിന് ലഭിച്ചു.

കാഞ്ഞങ്ങാട് മാവുങ്കൽ കുതിരക്കരിങ്കാളിയമ്മ ദേവസ്‌ഥാനത്ത് ഭണ്ഡാരം പൊളിച്ചു പണം കവർന്നു. പ്രധാന ഭണ്ഡാരം പൊളിക്കാൻ ശ്രമം ഉണ്ടായെങ്കിലും സാധിക്കാതെ വന്നതോടെ തൊട്ടടുത്ത ഭണ്ഡാരങ്ങളിൽ മോഷണം നടത്തുകയായിരുന്നു. കിഴക്കേവീട് സ്‌ഥാനത്തെ ഭണ്ഡാരവും പൊളിച്ചു പണം കവർന്നിട്ടുണ്ട്.

രണ്ടുപേരാണ് മോഷ്‌ടാക്കൾ എന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്‌തമായതായി പോലീസ് പറഞ്ഞു. വിവിധ സ്‌ഥലങ്ങളിൽ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. കുന്നുമ്മൽ വിഷ്‌ണുമൂർത്തി ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്തും കവർച്ച നടത്തിയിട്ടുണ്ട്. സിസിടിവി ക്യാമറകൾ നശിപ്പിച്ച ശേഷമായിരുന്നു മോഷണം.

മാവുങ്കാൽ കോരച്ചാൻ തറവാടിലെ ഭണ്ഡാരം തകർക്കാൻ ശ്രമം നടത്തിയെങ്കിലും സാധിക്കാത്തതിനാൽ സംഘം ഉപേക്ഷിക്കുകയായിരുന്നു. ക്ഷേത്രത്തിന് തൊട്ടടുത്ത വീട്ടിലെ ധനുഷിന്റെ ഓട്ടോ വീട്ടിലെ പോർച്ചിൽ നിന്നും തള്ളി മാറ്റി. കാളൻമാർ ക്ഷേത്രം, കുന്നുമ്മൽ വിഷ്‌ണു നരസിംഹ ക്ഷേത്രം എന്നിവിടങ്ങളിലും മോഷണ ശ്രമമുണ്ടായി. സിസിടിവി അടിസ്‌ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Most Read: മങ്കി പോക്‌സ്‌; അഞ്ച് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE