പാലക്കാട്: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിംഗിനോട് ഉപമിച്ച് നടത്തിയ പരാമര്‍ശം ചരിത്ര വസ്‌തുതയാണെന്ന് സ്‌പീക്കര്‍ എംബി രാജേഷ്. ഇരുവരുടെയും മരണത്തെയാണ് താന്‍ താരതമ്യം ചെയ്‌തതെന്നും ഇക്കാര്യത്തിൽ മാപ്പ് പറയില്ലെന്നും സ്‌പീക്കര്‍ വിശദീകരിച്ചു.
വധശിക്ഷക്ക് വിധിച്ചപ്പോൾ തന്റെ കണ്ണുകെട്ടാതെ മുന്നില്‍ നിന്നും വെടിവെക്കണമെന്ന് പറഞ്ഞ വ്യക്‌തിയാണ് വാരിയംകുന്നന്‍. തൂക്കിക്കൊല്ലുന്നതിനു പകരം വെടിവെച്ചാല്‍ മതിയെന്ന് ഗവര്‍ണര്‍ക്ക് കത്തയച്ചയാളാണ് ഭഗത് സിംഗ്. ഇരുവരുടെയും മരണത്തിലുള്ള ഈ സാമ്യതയാണ് താന്‍ പരാമര്‍ശിച്ചതെന്നും സ്‌പീക്കര്‍ വ്യക്‌തമാക്കി. സാമ്രാജ്യത്വത്തിന് എതിരെ സമരം നടത്തിയ വാരിയംകുന്നനെ മതഭ്രാന്തനായി ചിത്രീകരിക്കുന്നത് വസ്‌തുതാ വിരുദ്ധമാണ്. ജനങ്ങൾക്കിടയിൽ ധ്രുവീകരണം സൃഷ്‌ടിക്കുക എന്നതാണ് ചിലരുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഭഗത് സിംഗിന് തുല്യമാണെന്ന് പറഞ്ഞതിന് എംബി രാജേഷിനെതിരെ യുവമോര്‍ച്ച നേതാവ് അനൂപ് ആന്റണി ഡെല്‍ഹി പോലീസില്‍ പരാതി നല്‍കിയിരുന്നു.
Read also: ‘രക്‌തസാക്ഷികളുടെ പേരുകൾ നീക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന അനീതി’; വിഡി സതീശന്‍