ചൂണ്ടിക്കാട്ടിയത് ചരിത്ര വസ്‌തുത; മാപ്പ് പറയില്ലെന്ന് സ്‌പീക്കര്‍ എംബി രാജേഷ്

By Syndicated , Malabar News
MB Rajesh
Ajwa Travels

പാലക്കാട്: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിംഗിനോട് ഉപമിച്ച് നടത്തിയ പരാമര്‍ശം ചരിത്ര വസ്‌തുതയാണെന്ന് സ്‌പീക്കര്‍ എംബി രാജേഷ്. ഇരുവരുടെയും മരണത്തെയാണ് താന്‍ താരതമ്യം ചെയ്‌തതെന്നും ഇക്കാര്യത്തിൽ മാപ്പ് പറയില്ലെന്നും സ്‌പീക്കര്‍ വിശദീകരിച്ചു.

വധശിക്ഷക്ക് വിധിച്ചപ്പോൾ തന്റെ കണ്ണുകെട്ടാതെ മുന്നില്‍ നിന്നും വെടിവെക്കണമെന്ന് പറഞ്ഞ വ്യക്‌തിയാണ്‌ വാരിയംകുന്നന്‍. തൂക്കിക്കൊല്ലുന്നതിനു പകരം വെടിവെച്ചാല്‍ മതിയെന്ന് ഗവര്‍ണര്‍ക്ക് കത്തയച്ചയാളാണ് ഭഗത് സിംഗ്. ഇരുവരുടെയും മരണത്തിലുള്ള ഈ സാമ്യതയാണ് താന്‍ പരാമര്‍ശിച്ചതെന്നും സ്‌പീക്കര്‍ വ്യക്‌തമാക്കി. സാമ്രാജ്യത്വത്തിന് എതിരെ സമരം നടത്തിയ വാരിയംകുന്നനെ മതഭ്രാന്തനായി ചിത്രീകരിക്കുന്നത് വസ്‌തുതാ വിരുദ്ധമാണ്. ജനങ്ങൾക്കിടയിൽ ധ്രുവീകരണം സൃഷ്‌ടിക്കുക എന്നതാണ് ചിലരുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഭഗത് സിംഗിന് തുല്യമാണെന്ന് പറഞ്ഞതിന് എംബി രാജേഷിനെതിരെ യുവമോര്‍ച്ച നേതാവ് അനൂപ് ആന്റണി ഡെല്‍ഹി പോലീസില്‍ പരാതി നല്‍കിയിരുന്നു.

Read also: ‘രക്‌തസാക്ഷികളുടെ പേരുകൾ നീക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന അനീതി’; വിഡി സതീശന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE