നാലാം ക്ലാസുകാരിയുടെ ചികിത്സാ ചെലവ്; പുസ്‌തകം വിറ്റ് പണം സ്വരൂപിച്ച് അധ്യാപിക

By News Desk, Malabar News
Teacher selling books for student
Ramya Teacher Selling Books
Ajwa Travels

എരമംഗലം: നാലാം ക്ലാസുകാരിയുടെ ചികിത്സക്ക് പണം കണ്ടെത്തുന്നതിനായി പുസ്‌തകം വില്‍ക്കുകയാണ് ഒരു അധ്യാപിക. പുതുപൊന്നാനി എ.എല്‍.പി സ്‌കൂളിലെ അധ്യാപികയായ രമ്യാ ബാബുവാണ് ഈഴുവത്തിരുത്തി എ.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ സാമികയുടെ ചികിത്സക്കായി പുസ്‌തകം വില്‍ക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18-ന് സാമികയും സഹോദരങ്ങളും സ്‌കൂള്‍ വിട്ട് മുത്തശ്ശിയോടൊപ്പം വീട്ടിലേക്ക് വരുന്ന വഴി ചമ്രവട്ടം ജംഗ്ഷനില്‍ വെച്ച് റോഡ് മുറിച്ചു കടക്കുമ്പോള്‍ കാറിടിച്ച് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. അപകടത്തില്‍ ചികിത്സയിലിരിക്കേ മുത്തശ്ശി മരിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റ സാമികയുടെ ചികിത്സ തുടരുകയാണ്. പൊന്നാനി കൊല്ലന്‍പടി സ്വദേശി ടി.മുഹമ്മദ് ഷാഫിയുടെ മകളാണ് സാമിക. വിദഗ്ധ ചികിത്സക്കായി സാമികയെ വെല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകേണ്ടതുണ്ട്. ഈ കുടുംബത്തിന്റെ കയ്യില്‍ അതിനുള്ള പണം ഇല്ല.

ഇതേ തുടര്‍ന്നാണ് അധ്യാപികയായ രമ്യാ ബാബു തന്റെ ആദ്യ കവിതാ സമാഹാരമായ ‘ഇരുള്‍ മേഘങ്ങള്‍ക്ക് പറയാനുള്ളത്’ എന്ന പുസ്‌തകം വില്‍ക്കാന്‍ ഇറങ്ങിയത്. വഴിയോരത്തും സൗഹൃദങ്ങള്‍ ഉപയോഗപ്പെടുത്തിയുമാണ് പുസ്തകം വില്‍ക്കുന്നത്. 100 രൂപയാണ് പുസ്‌തകത്തിന്റെ വില. ഇതിന്റെ 100 കോപ്പി വില്‍പന നടത്തി ലഭിക്കുന്ന തുക സാമികയുടെ ചികിത്സക്കായി നല്‍കുകയാണ് ലക്ഷ്യം. പൊന്നാനി ന്യൂ എല്‍പി സ്‌കൂളിലെ അധ്യാപിക പ്രേമ പിന്തുണയുമായി രമ്യയോടൊപ്പമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE