അടൂർ: കോന്നി മെഡിക്കൽ കോളേജിൽ ഗുരുതര ചികിൽസാ പിഴവെന്ന് ആരോപണം. ശ്വാസതടസവുമായി ചികിൽസ തേടിയെത്തിയ 16കാരിക്കാണ് ദുരനുഭവമുണ്ടായത്. എക്‌സ്‌റേ മാറി നൽകിയെന്നാണ് ആരോപണം. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് റേഡിയോളജിസ്‌റ്റിനോട് വിശദീകരണം തേടിയിട്ടുണ്ട്.
16കാരിക്ക് 86 കാരിയുടെ എക്‌സ്‌റേ ഫിലിം മാറി നൽകുകയായിരുന്നു. എന്നാൽ, ഇത് മനസിലാക്കാതെ ഡോക്‌ടർ പരിശോധന നടത്തുകയും നട്ടെല്ലിന് വളവുണ്ടെന്ന് പറഞ്ഞ് മരുന്ന് കുറിച്ചു നൽകുകയും ചെയ്‌തുവെന്നാണ് ആരോപണം. ഈമാസം 14നാണ് പെൺകുട്ടി പിതാവിനൊപ്പം ആശുപത്രിയിൽ എത്തിയത്. ശ്വാസംമുട്ടലിന് ചികിൽസ തേടിയ കുട്ടിയോട് എക്‌സ്‌റേ എടുക്കാൻ ഡോക്‌ടർ ആവശ്യപ്പെട്ടു.
ആശുപത്രിയിൽ നിന്ന് എക്‌സ്‌റേ എടുത്തപ്പോൾ 86കാരിക്കെടുത്ത എക്‌സ്‌റേ ഫിലിംമാണ് റേഡിയോളജിസ്‌റ്റ് മാറി നൽകിയത്. നട്ടെല്ലിന് വളവുള്ള രോഗിയുടെ എക്‌സ്‌റെയാണ് 16കാരിക്ക് മാറി നൽകിയത്. ഇതിൽ രോഗിയുടെ പേരും വയസും എഴുതിയിട്ടുണ്ടായിരുന്നു. ഇത് മനസിലാക്കാതെ റിപ്പോർട് പ്രകാരം ഡോക്‌ടർ കുട്ടിക്ക് മരുന്ന് കുറിച്ചുനൽകി. ശ്വാസതടസത്തിനും വേദനയ്‌ക്കുമുള്ള മരുന്നാണ് നൽകിയത്.
Most Read| വ്യാപാരികൾക്ക് തിരിച്ചടി; യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി




































