ന്യൂഡെൽഹി: കുത്തബ് മിനാർ സ്‌ഥിതി ചെയ്യുന്ന മേഖലയിൽ ഖനനം നടത്തണമെന്ന ഹരജി ഡെൽഹി സാകേത് കോടതി ഇന്ന് പരിഗണിക്കും. 27 ഹിന്ദു-ജൈന ക്ഷേത്രങ്ങൾ തകർത്തും, രൂപമാറ്റം വരുത്തിയുമാണ് കുത്തബ് മിനാർ മേഖലയിലെ ഖുവത്ത്-ഉൽ-ഇസ്‌ലാം മസ്‌ജിദ് നിർമിച്ചതെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. ഈ ക്ഷേത്ര സമുച്ചയം വീണ്ടെടുക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
അടിമ വംശത്തിലെ ഖുതുബ് ദിൻ ഐബക്കാണ് ക്ഷേത്രങ്ങൾ തകർതത്തെന്നും ഹരജിയിൽ പറയുന്നു. കുത്തബ് മിനാർ വിഷ്‌ണു ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് തീവ്ര വലതുപക്ഷ സംഘടനകൾ നേരത്തെ രംഗത്തെത്തിയിരുന്നു. അതേസമയം, ഖനനം നടത്തണമെന്ന ഹരജിയിൽ സാകേത് കോടതിയുടെ നിലപാട് നിർണായകമാകും.
Read Also: വിജയ് ബാബുവിന് പോലീസ് മുന്നറിയിപ്പ്; ഇന്ന് കൊച്ചിയിൽ എത്താൻ നിർദ്ദേശം