തിരുവനന്തപുരം: ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല ഓര്‍ഡിനന്‍സില്‍ ഭേദഗതി ആലോചിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. യുജിസി അംഗീകാരം ഇല്ലാത്തതുകൊണ്ട് കോഴ്‌സ് തുടങ്ങാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണ് തിരക്കിട്ട് സര്‍വകലാശാല ആരംഭിച്ചതെന്നും ശ്രീനാരായണീയരുടെ വൈകാരികത മുതലെടുക്കുകയായിരുന്നു ലക്ഷ്യമെന്നും അടിയന്തര പ്രമേയത്തില്‍ കെ ബാബു കുറ്റപ്പെടുത്തി. സര്‍വകലാശാലയ്‌ക്ക് യുജിസി അംഗീകാരം ലഭിച്ചതാണെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും മന്ത്രി ആര്‍ ബിന്ദു മറുപടി പറഞ്ഞു.
ഡിസ്‌റ്റന്‍സ് എഡ്യൂക്കേഷന്‍ ബ്യൂറോയുടെ പോര്‍ട്ടല്‍ തുറക്കുന്ന മുറയ്‌ക്ക് കോഴ്‌സ് വിവരങ്ങള്‍ സമര്‍പ്പിച്ച് അഡ്‌മിഷന്‍ ആരംഭിക്കും. പോര്‍ട്ടല്‍ തുറക്കാന്‍ വൈകുന്നതാണ് നിലവില്‍ അഡ്‌മിഷന്‍ ആരംഭിക്കാന്‍ സാധിക്കാത്തതിന് കാരണമെന്നും മന്ത്രി വ്യക്‌തമാക്കി.
National News: കനത്ത മഴ; മുംബൈയിൽ ജനജീവിതം സ്‌തംഭിച്ചു; അതീവ ജാഗ്രത