ന്യൂനപക്ഷ സ്‌കോളർഷിപ്പ്; കോടതി വിധി അനുസരിച്ച് നീങ്ങുമെന്ന് മന്ത്രി എംവി ഗോവിന്ദൻ

By Staff Reporter, Malabar News
Malabar-News_MV-Govindhan
Ajwa Travels

കണ്ണൂർ: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ ഹൈക്കോടതി പറയുന്നത് അനുസരിച്ച് മുന്നോട്ട് പോകുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍. കോടതി വിധിക്ക് അനുസരിച്ചുള്ള സമീപനമായിരിക്കും വിഷയത്തിൽ ഗവണ്‍മെന്റ് സ്വീകരിക്കുക. ന്യൂനപക്ഷ ആനുകൂല്യങ്ങളിൽ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

അതേസമയം, മദ്യവര്‍ജ്‌ജനം തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ആവര്‍ത്തിച്ചു. മദ്യ ലഭ്യത കുറയ്‌ക്കുകയാണ് ലക്ഷ്യം. സംസ്‌ഥാനത്തേക്ക് വ്യാജ മദ്യം എത്തുന്നത് തടയാന്‍ ഊര്‍ജ്‌ജിത ശ്രമം തുടരുകയാണ്. ആപ്പ് വഴിയുള്ള മദ്യവില്‍പന ഇപ്പോള്‍ ആലോചനയില്ലെന്നും സ്‌ഥിതി സാധാരണ നിലയിലാകുമ്പോള്‍ മദ്യശാലകൾ തുറക്കുമെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു.

Read Also: 80:20 അനുപാതം കൊണ്ടുവന്നത് പാലോളി മന്ത്രിയായിരിക്കുമ്പോൾ; ഇടി മുഹമ്മദ് ബഷീര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE