കണ്ണൂർ: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ ഹൈക്കോടതി പറയുന്നത് അനുസരിച്ച് മുന്നോട്ട് പോകുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍. കോടതി വിധിക്ക് അനുസരിച്ചുള്ള സമീപനമായിരിക്കും വിഷയത്തിൽ ഗവണ്‍മെന്റ് സ്വീകരിക്കുക. ന്യൂനപക്ഷ ആനുകൂല്യങ്ങളിൽ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
അതേസമയം, മദ്യവര്‍ജ്‌ജനം തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ആവര്‍ത്തിച്ചു. മദ്യ ലഭ്യത കുറയ്‌ക്കുകയാണ് ലക്ഷ്യം. സംസ്‌ഥാനത്തേക്ക് വ്യാജ മദ്യം എത്തുന്നത് തടയാന്‍ ഊര്‍ജ്‌ജിത ശ്രമം തുടരുകയാണ്. ആപ്പ് വഴിയുള്ള മദ്യവില്‍പന ഇപ്പോള്‍ ആലോചനയില്ലെന്നും സ്‌ഥിതി സാധാരണ നിലയിലാകുമ്പോള്‍ മദ്യശാലകൾ തുറക്കുമെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു.
Read Also: 80:20 അനുപാതം കൊണ്ടുവന്നത് പാലോളി മന്ത്രിയായിരിക്കുമ്പോൾ; ഇടി മുഹമ്മദ് ബഷീര്‍