തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തിൽ യുഡിഎഫില്‍ ധാരണാപിശക് ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം കൂടിയാലോചിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. മുസ്‌ലിം ലീഗ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ യുഡിഎഫ് വിശദമായി ചര്‍ച്ച ചെയ്യും. നല്ല പരിഹാരം കണ്ടെത്തും. യുഡിഎഫ് എല്ലാവരുമായി ചര്‍ച്ച നടത്തിയേ തീരുമാനം എടുക്കൂവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പാലോളി മുഹമ്മദ് കുട്ടിയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വിഷയത്തില്‍ രാഷ്‌ട്രീയകാര്യ സമിതി ചേര്‍ന്ന് പാര്‍ടി നിലപാട് തീരുമാനിക്കുമെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഷയം നന്നായി പഠിച്ചയാളാണ്. ചില കാര്യങ്ങളില്‍ അദ്ദേഹം വ്യക്‌തത വരുത്തിയിട്ടുണ്ട്. യുഡിഎഫില്‍ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ എല്‍ഡിഎഫില്‍ വല്യേട്ടന്‍ തീരുമാനിക്കുകയും മറ്റുള്ളവര്‍ അനുസരിക്കുകയും ചെയ്യുന്നതാണ് പതിവെന്നും കെ മുരളീധരന്‍ പറഞ്ഞു.
Most Read: കെഎം ഷാജിയുടെ വീടിന്റെ പുതിയ അവകാശികളും നിയമക്കുരുക്കിലേക്ക്