കൊച്ചി: മോഡലുകളുടെ അപകടമരണത്തില്‍ കൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ വീണ്ടും നാർക്കോട്ടിക് സെൽ പരിശോധന. ഡോഗ് സ്‌ക്വാഡിനെ എത്തിച്ചാണ് പരിശോധന നടത്തുന്നത്. നമ്പര്‍ 18 ഹോട്ടലില്‍ സൈജു തങ്കച്ചൻ മുറിയെടുത്ത് ലഹരി പാര്‍ട്ടി നടത്തിയതായി മൊഴി നല്‍കിയതിനു പിന്നാലെയാണ് പരിശോധന. സൈജു ലഹരി പാര്‍ട്ടി നടത്തിയ ഫ്ളാറ്റുകളിൽ നേരത്തെ ക്രൈംബ്രാഞ്ച് റെയ്‌ഡ് നടത്തിയിരുന്നു.
ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്ത ഏഴ് യുവതികളടക്കം 17 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ ഉടന്‍ കസ്‌റ്റഡിയിൽ എടുക്കുമെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു. പാർട്ടിയിൽ ലഹരി ഉപയോഗം നടത്തിയെന്ന് സൈജുവിന്റെ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് കൂടുതൽ പേർക്കെതിരെ കേസ്. ഇതിലൂടെ മോഡലുകളുടെ അപകട മരണത്തിൽ കൂടുതല്‍ പേരെ പ്രതി ചേര്‍ത്തിരിക്കുകയാണ് അന്വേഷണ സംഘം.
Read also: യുപി ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഹിന്ദുമതം സ്വീകരിച്ചു