ന്യൂഡെൽഹി: രാജ്യത്ത് 18 വയസിന് മുകളിലുള്ളവർക്ക് അടിയന്തര ഉപയോഗത്തിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അനുമതി തേടി മൊഡേണ. മരുന്ന് നിർമാണ കമ്പനിയായ സിപ്ളയാണ് മൊഡേണ വാക്‌സിൻ ഇറക്കുമതി ചെയ്‌ത് ഇന്ത്യയിൽ വിതരണം ചെയ്യാൻ അനുമതി തേടിയത്.
ഇന്നുതന്നെ ഡിസിജിഐ ഇതിന് അനുമതി നൽകിയേക്കുമെന്നാണ് സൂചന. മൊഡേണ വാക്‌സിൻ ഇറക്കുമതി ചെയ്യാനുള്ള അനുമതി തിങ്കളാഴ്‌ചയാണ് കമ്പനി തേടിയതെന്ന് സിപ്ള അധികൃതർ അറിയിച്ചു.
ഫൈസർ വാക്‌സിനൊപ്പം മൊഡേണയുടെ വാക്‌സിനും ആഗോളതലത്തിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. 90 ശതമാനത്തോളം രോഗപ്രതിരോധ ശേഷി മൊഡേണ നൽകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. യുഎസിൽ 12 കോടിയോളം പേർക്കും ഫൈസർ, മൊഡേണ വാക്‌സിനുകളാണ് വിതരണം ചെയ്‌തത്.
കാര്യമായ സുരക്ഷാ പ്രശ്‌നങ്ങളൊന്നും ഇവിടെ റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ വാക്‌സിന് അനുമതി നൽകാൻ ഡിസിജിഐ അധികം വൈകാനിടയില്ല.
Read Also: സെൻട്രൽ വിസ്‌ത പദ്ധതി; നിർമാണത്തിന് അനുമതി, ഹരജി തള്ളി സുപ്രീം കോടതി