ഡെൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യംചെയ്‌തു. കേസിൽ മൊഴി രേഖപ്പെടുത്താൻ സമൻസ് ലഭിച്ചതിനെ തുടർന്നാണ് ജാക്വിലിൻ ഇഡി ആസ്‌ഥാനത്ത് ഹാജരായത്.
നേരത്തെ മൂന്ന് തവണ നടിയെ ഏജൻസി ചോദ്യം ചെയ്‌തിട്ടുണ്ട്. നടിയുടെ 7.27 കോടി രൂപയുടെ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടുകയും ചെയ്‌തിരുന്നു.
സുകേഷ് ചന്ദ്രശേഖർ മുഖ്യ പ്രതിയായ 200 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് നടിയെ ചോദ്യം ചെയ്‌തത്. ഇയാൾ നിലവിൽ അറസ്‌റ്റിലാണ്. ഫോർട്ടിസ് ഹെൽത്ത് കെയർ സ്‌ഥാപനത്തിലെ പ്രൊമോട്ടറായ മോഹൻ സിംഗിനെ ജയലിൽ നിന്ന് പുറത്തിറക്കാമെന്ന് പറഞ്ഞ് ഭാര്യ അതിഥി സിംഗിന്റെ പക്കൽ നിന്ന് 215 കോടി തട്ടിയ കേസിലാണ് സുകേഷിനെ കേന്ദ്ര ഏജൻസി അറസ്‌റ്റ് ചെയ്യുന്നത്.
സുകേഷ് ചന്ദ്രശേഖറിന്റെ ചെന്നൈയിലെ ബംഗ്ളാവ്, 26 കാറുകൾ, 45 കോടി രൂപയുടെ വിലപിടിപ്പുള്ള വസ്‌തുക്കൾ എന്നിവ ഇഡി പിടിച്ചെടുത്തിരുന്നു.
അതേസമയം സുകേഷ് ചന്ദ്രശേഖറുമായുള്ള ജാക്വിലിന്റെ സാമ്പത്തിക ഇടപാടുകളാണ് ഇഡി അന്വേഷിക്കുന്നത്. തട്ടിയെടുത്ത പണത്തിൽ നിന്നും തനിക്ക് കാർ ഉൾപ്പടെയുള്ള നിരവധി സമ്മാനങ്ങൾ സുകേഷ് വാങ്ങി നൽകിയെന്ന് ജാക്വിലിൻ ഇഡിയോട് വെളിപ്പെടുത്തിയിരുന്നു.
Most Read: വിമത മന്ത്രിമാരെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി ഉദ്ധവ് താക്കറെ