തൃശൂര്‍ : കോവിഡ് വ്യാപനം കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഡിസംബര്‍ 1 മുതല്‍ കൂടുതല്‍ ഇളവുകള്‍. ഡിസംബര്‍ ഒന്ന് മുതല്‍ പ്രതിദിനം 4000 ആളുകളെ പ്രവേശിപ്പിക്കുന്നതിന് തീരുമാനം ആയിട്ടുണ്ട്. ഒപ്പം തന്നെ പ്രതിദിനം ക്ഷേത്രത്തില്‍ 100 വിവാഹങ്ങള്‍ നടത്തുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. കൂടുതൽ ആളുകള്‍ക്ക് പ്രവേശനം നല്‍കുന്നതിനൊപ്പം തന്നെ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒപ്പം തന്നെ ശബരിമലയിലും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനം നല്‍കുന്ന കാര്യത്തില്‍ ചീഫ് സെക്രട്ടറി തലത്തില്‍ തീരുമാനം ആയി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും നിര്‍ദേശം കൂടി തേടിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. നിലവില്‍ ശബരിമലയില്‍ പ്രതിദിനം 1000 പേര്‍ക്കും, വാരാന്ത്യങ്ങളില്‍ 2000 പേര്‍ക്കും, വിശേഷ ദിവസങ്ങളില്‍ 5000 പേര്‍ക്കുമാണ് പ്രവേശനം നല്‍കുന്നത്.
കൂടുതല്‍ തീര്‍ഥാടകരെ അനുവദിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ കൂടുതല്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. രോഗബാധ ഉള്ള ആളുകള്‍ക്കും, രോഗലക്ഷണങ്ങള്‍ ഉള്ള ആളുകള്‍ക്കും പ്രവേശനം നല്‍കുകയില്ല. നിലവില്‍ ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകാരില്‍ ഏറെപ്പേരും അന്യസംസ്‌ഥാനത്തു നിന്നും എത്തുന്നവരാണ്.
Read also : തൂത്തുക്കുടി തീരത്ത് ലഹരിവേട്ട; 6 ശ്രീലങ്കൻ സ്വദേശികൾ കസ്‌റ്റഡിയിൽ