തിരുവനന്തപുരം: സംസ്ഥാനത്ത് പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ ഹോസ്‌റ്റൽ സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൂന്ന് പ്രീമെട്രിക് ഹോസ്റ്റലുകളുടെ ഉദ്ഘാടനവും ഒരു പോസ്റ്റ് മെട്രിക് ഹോസ്‌റ്റലിന്റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഷോളയൂര്‍, ഇരുമ്പുപാലം, ആനവായ് എന്നിവിടങ്ങളിലാണ് പുതിയതായി മൂന്ന് പ്രീമെട്രിക് ഹോസ്‌റ്റലുകള്‍ ആരംഭിച്ചത്. പെണ്‍കുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്‌റ്റൽ അഗളിയിലാണ് നിര്‍മിക്കുന്നത്. ഷോളയൂരിലെ ഹോസ്‌റ്റലില്‍ 60 ആണ്‍കുട്ടികള്‍ക്കും ഇരുമ്പുപാലത്ത് 100 പെണ്‍കുട്ടികള്‍ക്കും ആനവായില്‍ 100 കുട്ടികള്‍ക്കും താമസിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഷോളയൂരിലും ഇരുമ്പുപാലത്തും അത്യാധുനിക സൗകര്യങ്ങളോടെയുള്ള മൂന്നു നില കെട്ടിടവും ആനവായില്‍ ഇരുനില മന്ദിരവുമാണ് നിര്‍മ്മിക്കുന്നത്. അതേസമയം അഗളിയില്‍ 4.74 കോടി രൂപ ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള മൂന്നു നില മന്ദിരമാണ് ഒരുങ്ങുന്നത്. വിദ്യാര്‍ഥികള്‍ക്ക് അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനുള്ള സംവിധാനവും ഇവിടങ്ങളില്‍ ഉണ്ടാവും.
പെണ്‍കുട്ടികള്‍ക്കായി തിരുവനന്തപുരത്തും കോഴിക്കോടും പുതിയ പോസ്റ്റ് മെട്രിക് ഹോസ്‌റ്റലുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ആലുവ, മണ്ണന്തല, കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളില്‍ നേരത്തെ പിണറായി സര്‍ക്കാര്‍ പുതിയ ഹോസ്‌റ്റലുകള്‍ ആരംഭിച്ചിരുന്നു.
Read Also: എൻഡിഎ എന്നാൽ നോ ഡാറ്റ അവൈലബിൾ; കേന്ദ്രത്തെ പരിഹസിച്ച് തരൂർ