ന്യൂഡെൽഹി : രാജ്യത്ത് നിന്നും യുഎയിലേക്കുള്ള പ്രവേശന വിലക്ക് ഇന്ന് അർധരാത്രി മുതൽ നിലവിൽ വരുന്ന സാഹചര്യത്തിൽ ടിക്കറ്റ് നിരക്ക് ഒരു ലക്ഷത്തിന് മുകളിലേക്ക് ഉയർത്തി വിമാനകമ്പനികൾ. ഒന്നേകാൽ ലക്ഷം വരെയാണ് ചില വിമാനകമ്പനികൾ ടിക്കറ്റ് നിരക്ക് ഉയർത്തിയത്. ഇതിനൊപ്പം തന്നെ കഴിഞ്ഞ 3 ദിവസമായി എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‍പ്രസ് ബുക്കിംഗ് സൈറ്റുകൾ ഡൗൺ ആയതും യാത്രക്കാർക്ക് വെല്ലുവിളിയായി മാറി.
അതേസമയം തന്നെ ഇന്ന് കൊച്ചിയിൽ നിന്നും എയർ അറേബ്യ കൂടുതൽ സർവീസുകൾ നടത്തുന്നുണ്ട്. ഷാർജയിലേക്കുള്ള 6 സർവീസുകളിൽ മൂന്നെണ്ണത്തിൽ ഇന്നലെ ഉച്ചയോടെ ടിക്കറ്റ് തീർന്നു. ഈ സാഹചര്യത്തിൽ ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്താൻ ചില വിമാന കമ്പനികൾ ശ്രമം നടത്തിയെങ്കിലും വ്യോമയാന വകുപ്പ് അനുമതി നൽകിയില്ല.
നിലവിൽ 48 മണിക്കൂറിൽ ആർടിപിസിആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതും യാത്രക്കാർക്ക് വെല്ലുവിളിയായി മാറി. നേപ്പാൾ വഴി ഗൾഫ് രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ സാധിക്കുമെങ്കിലും അവിടെ 14 ദിവസം ക്വാറന്റെയ്നിൽ കഴിയണം. നിലവിൽ അടിയന്തിരമായി നാട്ടിൽ എത്തിയ ആളുകളാണ് വിലക്ക് മൂലം വലയുന്നത്.
Read also : കോവിഡ് വ്യാപനം; വടകര മേഖലയിലെ എഫ്എൽടിസികൾ ഉടൻ തുറക്കും