പാലക്കാട് അമ്മയും നവജാത ശിശുവും മരിച്ച സംഭവം; പ്രത്യേകസംഘം അന്വേഷിക്കും

By News Bureau, Malabar News
Ajwa Travels

പാലക്കാട്: തങ്കം ആശുപത്രിയിൽ അമ്മയും നവജാത ശിശുവും മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് അറിയിച്ച് പാലക്കാട് ഡിഎംഒ. മരണത്തിൽ ചികിൽസാ പിഴവുണ്ടെന്ന് ഇപ്പോൾ പറയാനാകില്ലെന്നും പോസ്‌റ്റുമോർട്ടം റിപ്പോർട്ടും മറ്റ് വിവരങ്ങളും പരിശോധിച്ച ശേഷം അന്വേഷണം തുടങ്ങുമെന്നും ഡിഎംഒ വ്യക്‌തമാക്കി.

അതേസമയം ചികിൽസാ പിഴവിന് ഇന്നലെ മൂന്ന് ഡോക്‌ടർമാർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പ്രിയദർശിനി, നിള, അജിത് എന്നീ ഡോക്‌ടർമാർക്ക് എതിരെയാണ് പോലീസ് കേസെടുത്തത്. തങ്കം ആശുപത്രിക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്കും കേസെടുത്തു.

പ്രസവത്തെ തുടർന്നുണ്ടായ അമിതമായ രക്‌തസ്രാവമെന്നാണ് മരണത്തിനിടയാക്കിയത് എന്നാണ് ഐശ്വര്യയുടെ പോസ്‌റ്റുമോർട്ടം റിപ്പോർട് പറയുന്നത്. ഈ സാഹചര്യത്തിൽ തങ്കം ആശുപത്രി അധികൃതർ ഇന്ന് രാവിലെ 11ന് പാലക്കാട് പ്രസ് ക്ളബ്ബിൽ മാദ്ധ്യമങ്ങളെ കണ്ട് ആശുപത്രി വാദം വിശദീകരിക്കും.

അതേസമയം സംഭവത്തിൽ കടുത്ത പ്രതിഷേധത്തിലാണ് യുവതിയുടെ കുടുംബം. ഡോക്‌ടർമാരെ അറസ്‌റ്റ് ചെയ്യാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് ഇന്നലെ കുടുംബം നിലപാടെടുത്തതോടെ ആശുപത്രി പരിസരം സംഘർഷഭരിതമായിരുന്നു. പിന്നീട് പാലക്കാട് ഡിവൈഎസ്‌പിയും ആർഡിഓയും അടക്കം സ്‌ഥലത്തെത്തിയാണ് കുടുംബത്തെ അനുനയിപ്പിച്ചത്.

Most Read: എകെജി സെന്റർ ആക്രമണം; പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല  

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE