മുല്ലപ്പെരിയാർ; ഹരജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

By Trainee Reporter, Malabar News
Mullapperiyar Dam cases In Supreme Court
Ajwa Travels

ന്യൂഡെൽഹി: മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ടുള്ള ഹരജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മേൽനോട്ട സമിതിക്ക് ഡാം സുരക്ഷാ നിയമപ്രകാരമുള്ള അധികാരങ്ങൾ നൽകുന്നതിൽ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും നിലപാട് കോടതി ആരായും. അണക്കെട്ടിന്റെ ദൃഢത, ഘടന എന്നിവ സംബന്ധിച്ച കാര്യങ്ങളായതിനാൽ സൂക്ഷ്‌മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിതെന്നും സുപ്രീം കോടതി വ്യക്‌തമാക്കിയിരുന്നു.

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറണമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. അണക്കെട്ടുകളുടെ സുരക്ഷാ ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ ചുമതലയാണെന്നാണ് കേന്ദ്രസർക്കാർ വാദം. അതിനാൽ അണക്കെട്ടിന്റെ സുരക്ഷ ഉൾപ്പടെയുള്ളവ അതോറിറ്റി പരിശോധിക്കുമെന്നും അതോറിറ്റിയുടെ പ്രവർത്തനം പൂർണ തോതിലാകാൻ ഒരു വർഷം എടുക്കുമെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

കേന്ദ്രത്തിന്റെ നിലപാടിനെ തമിഴ്‌നാട് പിന്തുണക്കുകയും ചെയ്‌തിട്ടുണ്ട്‌. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിന് സ്വീകരിക്കുന്ന നടപടികൾ അഡീഷണൽ സോളിസിറ്റർ ജനറൽ സുപ്രീം കോടതിയിൽ കഴിഞ്ഞ ദിവസം എഴുതി നൽകി. ജസ്‌റ്റിസുമാരായ എഎം ഖാൻവിൽക്കർ, അഭയ് എസ്‌ ഓക, സിടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് മുല്ലപ്പെരിയാർ ഹരജികൾ പരിഗണിക്കുന്നത്.

Most Read: പാചകവാതക-ഇന്ധന വിലവര്‍ധന; കോൺഗ്രസിന്റെ രാജ്ഭവൻ മാർച്ച് ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE