ആലപ്പുഴ: എസ്‌ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകത്തിൽ പ്രതികളെന്ന് സംശയിക്കുന്ന 50 പേർ കസ്‌റ്റഡിയിൽ. ഇരു വിഭാഗങ്ങളിലുമായി ഇതുവരെ 50 പേരെ കസ്‌റ്റഡിയിൽ എടുത്തതായി ഉന്നത പോലീസ് ഉദ്യോഗസ്‌ഥ ഹർഷിത അട്ടല്ലൂരി പറഞ്ഞു. ഏത് ഉന്നത നേതാവായാലും കസ്‌റ്റഡിയിൽ എടുക്കുമെന്നും അവർ അറിയിച്ചു.
ആറ് ആർഎസ്എസ് പ്രവർത്തകരും 11 എസ്‌ഡിപിഐ പ്രവർത്തകരും കസ്‌റ്റഡിയിൽ എടുത്തവരിൽ ഉൾപ്പെടും. എസ്‌ഡിപിഐ നേതാവിന്റെ വധത്തിൽ ഗൂഢാലോചനയിൽ പങ്കാളികളായ രണ്ട് പേരെ നേരത്തേ കസ്‌റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചിരുന്നു. ബിജെപി നേതാവിന്റെ വധത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 11 പേരും പിടിയിലായിട്ടുണ്ട്. സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ ഒരു ആംബുലൻസും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
ആലപ്പുഴയിൽ എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി കെഎസ് ഷാനും ഒബിസി മോർച്ച സംസ്‌ഥാന സെക്രട്ടറി രഞ്‌ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽ നിന്ന് ഇടിച്ചു വീഴ്‌ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also: താലൂക്ക് ഓഫിസിലെ തീപിടുത്തം; ആന്ധ്രാ സ്വദേശിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി