മലപ്പുറം: നിയമസഭ, മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്‌ലിം ലീഗ് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു. നിയമസഭ തിരഞ്ഞെടുപ്പിൽ 27 സീറ്റുകളിലാണ് ലീഗ് മൽസരിക്കുന്നത്. പാണക്കാട് മുഹമ്മദലി ഷിഹാബ് തങ്ങളാണ് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചത്.
എല്ലാ ജനവിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകാൻ ശ്രമിച്ചിട്ടുണ്ടെന്ന് ഇടി മുഹമ്മദ് ബഷീർ പറഞ്ഞു. 1996ന് ശേഷം ആദ്യമായി വനിതാ സ്‌ഥാനാർഥിയും പട്ടികയിൽ ഇടംപിടിച്ചു.
മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ അബ്‌ദുൽ സമദ് സമദാനിയും രാജ്യസഭാ സീറ്റിലേക്ക് പിവി അബ്‌ദുൽ വഹാബും മൽസരിക്കും. പുനലൂർ, ചടയമംഗലം, പേരാമ്പ്ര സീറ്റുകളിൽ പിന്നീട് സ്‌ഥാനാർഥികളെ പ്രഖ്യാപിക്കും.
സ്‌ഥാനാർഥികൾ:
മഞ്ചേശ്വരം- എകെഎം അഷറഫ്
കാസർഗോഡ്- എൻഎ നെല്ലിക്കുന്ന്
കൂത്തുപറമ്പ് – പൊട്ടൻകണ്ടി അബ്‌ദുള്ള
അഴീക്കോട് – കെഎം ഷാജി
കുറ്റ്യാടി – പാറക്കൽ അബ്‌ദുള്ള
കോഴിക്കോട് സൗത്ത് – അഡ്വ. നൂർബിന റഷീദ്
കുന്നമംഗലം – ദിനേശ് പെരുമണ്ണ (യുഡിഎഫ് സ്വതന്ത്രൻ)
തിരുവമ്പാടി – സിപി ചെറിയമുഹമ്മദ്
മലപ്പുറം – പി ഉബൈദുള്ള
ഏറനാട് – പികെ ബഷീർ
മഞ്ചേരി – അഡ്വ യുഎ ലത്തീഫ്
പെരിന്തൽമണ്ണ – നജീബ് കാന്തപുരം
താനൂർ – പികെ ഫിറോസ്
കോട്ടക്കൽ – കെകെ ആബിദ് ഹുസൈൻ തങ്ങൾ
മങ്കട – മഞ്ഞളാംകുഴി അലി
വേങ്ങര – പികെ കുഞ്ഞാലിക്കുട്ടി
തിരൂർ – കുറുക്കോളി മൊയ്‌ദീൻ
ഗുരുവായൂർ – അഡ്വ. കെഎൻഎ ഖാദർ
മണ്ണാർക്കാട് – അഡ്വ. എൻ ഷംസുദ്ദീൻ
തിരൂരങ്ങാടി – കെപിഎ മജീദ്
കളമശ്ശേരി – അഡ്വ വിഇ ഗഫൂർ
കൊടുവള്ളി – എംകെ മുനീർ
കോങ്ങാട് – യുസി രാമൻ
National News: കന്നിയങ്കത്തിന് ഇറങ്ങി കമൽഹാസൻ; കോയമ്പത്തൂർ സൗത്തിൽ നിന്ന് ജനവിധി തേടും