വയനാട്: മുട്ടിൽ മരംമുറി കേസിലെ പ്രതികളെ നാല് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടു. ബത്തേരി, ഒന്നാം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. മാനന്തവാടി ജില്ല ജയിലിൽ കഴിയുന്ന പ്രതികളായ റോജി അഗസ്‌റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്‌റ്റിൻ എന്നിവരെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും.
ഉന്നത ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യുക. 5 ദിവസത്തേക്ക് പ്രതികളെ കസ്‌റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് പ്രതികളെ കോടതി റിമാൻഡ് ചെയ്‌തത്. വിവാദ ഉത്തരവിന്റെ മറവിൽ മരം മുറി നടന്ന പ്രദേശങ്ങളിൽ തെളിവെടുപ്പിനും ഇവരെ കൊണ്ടുപോകേണ്ടതുണ്ട്.
Also Read: ലോക്ക്ഡൗൺ തുടരുന്നത് ശരിയല്ല; നിർദ്ദേശങ്ങളുമായി കെജിഎംഒഎ