മുട്ടിൽ മരംകൊള്ള; ആയിരം കേന്ദ്രങ്ങളിൽ യുഡിഎഫ് ധർണ നടത്തുമെന്ന് എംഎം ഹസൻ

By Staff Reporter, Malabar News
Malabarnews_mm hassan
എംഎം ഹസ്സൻ
Ajwa Travels

തിരുവനന്തപുരം: വയനാട്ടിലെ മുട്ടിൽ ഉൾപ്പെടെ സംസ്‌ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നടന്ന മരംകൊള്ളയെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ആയിരം കേന്ദ്രങ്ങളിൽ ധർണ നടത്തുമെന്ന് മുന്നണി കൺവീനർ എംഎം ഹസൻ. ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ നടത്തണമെന്നാണ് ഇവരുടെ ആവശ്യം. മണ്ഡലാടിസ്‌ഥാനത്തിൽ സംഘടിപ്പിക്കുന്ന ധർണ ജൂൺ 24 വ്യാഴാഴ്‌ചയാണ് തീരുമാനിച്ചിരിക്കുന്നത്.

വയനാട്ടിലെ മുട്ടിലും എറണാകുളം, ഇടുക്കി, പത്തനംതിട്ട, തൃശൂർ, പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിലെ വിവിധ സ്‌ഥലങ്ങളിലും നടന്ന വനം കൊള്ള സമീപകാലത്തുണ്ടായ ഏറ്റവും വലിയ കൊള്ളയും, വൻ അഴിമതിയുമാണെന്ന് എംഎം ഹസൻ ആരോപിച്ചു.

വന മാഫിയയും ഉദ്യോഗസ്‌ഥൻമാരും സിപിഎമ്മും സിപിഐയും ഉൾപ്പെട്ട സംഘമാണ് ഈ അഴിമതിക്ക് പിന്നിലുള്ളത്. വനംകൊള്ളയ്‌ക്ക്‌ കൂട്ടുനിന്ന റവന്യൂ, ഫോറസ്‌റ്റ് വകുപ്പുകളിലെ മുൻ മന്ത്രിമാർക്കും മുഖ്യമന്ത്രിക്കുമുള്ള പങ്കിനെ കുറിച്ച് അന്വേഷിച്ചാലേ സത്യം അറിയാൻ കഴിയു. മുട്ടിൽ മരംമുറിയുടെ പേരിൽ ഒരു വില്ലേജ് ഓഫീസറെ മാത്രം സസ്‌പെൻഡ്‌ ചെയ്‌ത്‌ മുഖം രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

കർഷകർക്കും ആദിവാസികൾക്കും വേണ്ടി സർക്കാർ പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിൽ നടന്ന വനം കൊള്ളയെ മുഖ്യമന്ത്രി ഗൗരവമായി എടുക്കുന്നില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ലോക്ക്ഡൗണിന്റെ മറവിൽ നടന്ന മരംകൊള്ളയെ കുറിച്ച് സമഗ്ര അന്വേഷണത്തിന് സർക്കാർ തയ്യാറാവുന്നില്ലെങ്കിൽ ശക്‌തമായ സമരം നടത്തുമെന്നും ഹസൻ അറിയിച്ചു.

Read Also: ഈ പ്രായത്തിൽ മേയറായെങ്കിൽ പ്രവർത്തിക്കാനും അറിയാം; ആര്യാ രാജേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE