കൊൽക്കത്ത: നാരദ ഒളിക്യാമറ കേസിൽ തൃണമൂൽ നേതാക്കളുടെ ജാമ്യഹരജി ഇന്ന് കൊല്‍ക്കത്ത ഹൈക്കോടതി വീണ്ടും പരിഗണിക്കും. കേസില്‍ സിബിഐ പ്രത്യേക കോടതി നല്‍കിയ ജാമ്യം റദ്ദാക്കിയ നടപടിക്കെതിരെ മന്ത്രിമാരായ ഫിര്‍ഹദ് ഹക്കീം, സുബ്രത മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, മുന്‍ കൊല്‍ക്കത്ത മേയര്‍ സോവന്‍ ചാറ്റര്‍ജി എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് വാദം തുടരുക.
അതേസമയം, നേതാക്കൾ സാക്ഷികളെയും വിചാരണയെയും സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്നലെ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാല്‍, കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് തൃണമൂല്‍ നേതാക്കളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് സിബിഐ സമ്പാദിച്ചതെന്ന് അഭിഭാഷകന്‍ അഭിഷേക് സിംഗ്വി വാദിച്ചു. അറസ്‌റ്റിനു പിന്നിൽ ഗൂഢ ലക്ഷ്യമാണെന്നും സിംഗ്വി കോടതിയെ അറിയിച്ചു.
Read also: കോവിഡ് വാക്‌സിനേഷൻ; തമിഴ്‌നാട്ടിൽ 18-45 വയസ് വരെയുള്ളവർക്ക് ഇന്ന് മുതൽ