ന്യൂ ഡെൽഹി: ഹത്രസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ നാർക്കോ പരിശോധനക്ക് വിധേയമാക്കാനുള്ള നീക്കത്തിനെതിരെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. സുപ്രീം കോടതി വരെ എതിർത്ത ഒരു നടപടിക്കാണ് യോഗി ആദിത്യനാഥ് സർക്കാരും സ്‌പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥരും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ട്വീറ്റിലായിരുന്നു പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം.
നാർക്കോ പരിശോധന നടത്താൻ ആരെയും നിർബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി വർഷങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. നാർക്കോ പരിശോധന പീഡനത്തിന് സമാനമാണ്, തികച്ചും ഭരണഘടനാവിരുദ്ധമാണ്. എന്നിട്ടും യുപി എസ്‌ഐടി ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബത്തോട് നാർകോ പരിശോധന നടത്താൻ ആവശ്യപ്പെടുന്നു, യോഗിയും അദ്ദേഹത്തിന്റെ എസ്‌ഐടിയും നിയമവാഴ്‌ചയെ പരിഹസിക്കുന്നത് തുടരുകയാണ് എന്ന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു.
The SC had said several years back that no one can be forced to take a narco test. A narco test is akin to torture & totally unconstitutional. Yet the UP SIT is asking the Hathras rape victim’s family to take a narco test! Bisht & his SIT continue to mock at the rule of law
— Prashant Bhushan (@pbhushan1) October 4, 2020
ഇന്നലെയാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ നാർക്കോ പരിശോധനക്ക് വിധേയമാക്കാൻ തീരുമാനിച്ചതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് നൽകിയത്. ഹത്രസ് കേസ് തെറ്റായി കൈകാര്യം ചെയ്‌തു എന്നാരോപിച്ച് വെള്ളിയാഴ്‌ച രണ്ട് പോലീസ് ഉദ്യോഗസ്‌ഥരെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. തുടർന്ന് ഇവരെ നാർക്കോ പരിശോധനക്ക് വിധേയരാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, ഇവർക്കൊപ്പം കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെയും നാർക്കോ പരിശോധനക്ക് വിധേയമാക്കാനാണ് നീക്കം.
Also Read: ചന്ദ്രശേഖർ ആസാദ് ഇന്ന് ഹത്രസിലേക്ക്; പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കും