ന്യൂഡെൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുൻപാകെ ജൂണ്‍ 13ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് പുതിയ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. നേരത്തെ ജൂണ്‍ രണ്ടിന് ഹാജരാകണമെന്ന് കാട്ടിയാണ് ഇഡി നോട്ടീസ് നല്‍കിയിരുന്നത്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്കും എംപി രാഹുല്‍ ഗാന്ധിക്കുമാണ് ഇഡി നോട്ടീസ് അയച്ചിരുന്നത്. കോൺഗ്രസിന്റെ പാർട്ടി മുഖപത്രം ആയിരുന്ന നാഷണൽ ഹെറാൾഡിന്റെ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്‌തെന്നാണ് കേസ്.
2012ൽ സുബ്രഹ്‍മണ്യ സ്വാമിയാണ് രാഹുലും സോണിയയും ഉൾപ്പടെ ഉള്ളവർക്ക് എതിരെ കേസ് നൽകിയത്. സോണിയ ഗാന്ധിയും അവരുടെ വിധേയരും ചേർന്ന് കോടികണക്കിന് രൂപയുടെ സ്വത്തുള്ള എംജെഎൽ എന്ന കമ്പനിയായ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് പണം തട്ടിയെടുത്തു എന്നാണ് സുബ്രഹ്‍മണ്യ സ്വാമി ആരോപിച്ചിരുന്നത്.
Read Also: പോപ്പുലര്‍ ഫ്രണ്ടിനോടുള്ള മൃദുസമീപനത്തിന് സര്‍ക്കാരിനേറ്റ തിരിച്ചടി; കെ സുരേന്ദ്രന്‍