ഡെൽഹി: ഉത്തര്‍പ്രദേശിലെ ജാന്‍സിയില്‍ ട്രെയിന്‍ യാത്രക്കിടെ കന്യാസ്‍ത്രീകളെ ആക്രമിച്ചെന്ന പരാതിയില്‍ വിശദീകരണം തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. നോര്‍ത്ത്- സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജരും ആര്‍പിഎഫ് എഡിജിപിയും ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
നാലാഴ്‌ചക്കകം മറുപടി നല്‍കണമെന്നാണ് നിർദേശം. സുപ്രീംകോടതി അഭിഭാഷക ജെസി കുര്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതിയുടെ പകര്‍പ്പ് ഉദ്യോഗസ്‌ഥര്‍ക്ക് കൈമാറാനും കമ്മീഷന്‍ നിര്‍ദേശം നല്‍കി.
കന്യാസ്‍ത്രീകള്‍ക്ക് നേരെ ഉണ്ടായ ആക്രമത്തിൽ രാജ്യമെമ്പാടും പ്രതിഷേധങ്ങൾ നടന്നിരുന്നു. അതേസമയം കന്യാസ്‍ത്രീകള്‍ക്ക് നേരെ അതിക്രമം ഉണ്ടായിട്ടില്ലെന്ന റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്‌താവന വലിയ വിവാദവും ആയിരുന്നു.
Kerala News: കമ്മ്യൂണിസ്‌റ്റ് ആണെങ്കിൽ പാര്‍ട്ടി തീരുമാനം അനുസരിക്കേണ്ടി വരും; മുഖ്യമന്ത്രി