എൻസിപി പിളർപ്പ്; ശരത് പവാർ-അജിത് പവാർ വിഭാഗങ്ങളുടെ നിർണായക യോഗം ഇന്ന്

അയോഗ്യത സംബന്ധിച്ച് ഇരു വിഭാഗങ്ങളും സ്‌പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമം ബാധകമാകാതിരിക്കാൻ അജിത് പവാറിന് 53 എംഎൽഎമാരിൽ 36 പേരുടെ പിന്തുണയാണ് ആവശ്യം.

By Trainee Reporter, Malabar News
Sharat Pawar-Ajit Pawar
Ajwa Travels

മുംബൈ: എൻസിപി പിളർന്ന ശേഷമുള്ള ശരത് പവാർ-അജിത് പവാർ വിഭാഗങ്ങളുടെ ചേരി തിരിഞ്ഞുള്ള യോഗം ഇന്ന് മുബൈയിൽ ചേരും. രാവിലെ 11 മണിക്ക് ബാന്ദ്രയിലാണ് അജിത് പവാർ വിഭാഗത്തിന്റെ യോഗം. ഉച്ചക്ക് ഒരുമണിയോടെ മുംബൈയിൽ ശരത് പവാർ വിഭാഗത്തിന്റെ യോഗവും നടക്കും. എംഎൽഎമാരോടും എംപിമാരോടും മറ്റു പാർട്ടി ഭാരവാഹികളോടും യോഗത്തിൽ പങ്കെടുക്കാൻ ഇരുനേതാക്കളും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇതിനിടെ അജിത് പവാറിനൊപ്പം പോയ നാലു എംഎൽഎമാർ നിലപാട് മാറ്റി തിരികെ എത്തിയതായി ശരത് പവാർ പക്ഷം അവകാശപ്പെട്ടു. അയോഗ്യത സംബന്ധിച്ച് ഇരു വിഭാഗങ്ങളും സ്‌പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമം ബാധകമാകാതിരിക്കാൻ അജിത് പവാറിന് 53 എംഎൽഎമാരിൽ 36 പേരുടെ പിന്തുണയാണ് ആവശ്യം. അതേസമയം, പാർട്ടി പിളർപ്പിന്റെ പശ്‌ചാത്തലത്തിൽ ശരത് പവാർ നിയമോപദേശം തേടിയതായും റിപ്പോർട്ടുകളുണ്ട്.

വിഷയം ഭരണഘടനയുടെ പത്താം ഷെഡ്യൂളുമായി ബന്ധപ്പെട്ട കൂറുമാറ്റത്തിൽ പെടുന്നതിനാലാണിത്. അജിത് പവാറിനൊപ്പം 53 എംഎൽഎമാരിൽ 36 പേരുണ്ടെങ്കിൽ നിയമം ബാധകമാകില്ല. അജിത് പവാറിനെയും മറ്റു എട്ടു എംഎൽഎമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശരത് പവാർ പക്ഷം നിയമസഭാ സ്‍പീക്കർ രാഹുൽ നർവേക്കറിനു നിവേദനം നൽകിയെങ്കിലും ഇതിൽ നടപടിയായില്ല. ഇതിനിടെ, വർക്കിങ് പ്രസിഡണ്ടായിരുന്നു പ്രഫുൽ പട്ടേലിനെയും ജനറൽ സെക്രട്ടറി സുനിൽ തത്ക്കറെയും ശരത് പവാർ പുറത്താക്കിയിരുന്നു.

Most Read: ഏക സിവിൽ കോഡ്; അംഗീകരിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി- ആംആദ്‌മി പാർട്ടിയിലും ഭിന്നത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE