സാൻ ഫ്രാൻസിസ്‌കോ: മാർച്ച് തുടക്കം മുതൽ ഇതുവരെ യുഎസിൽ 20,000ത്തോളം ജീവനക്കാർക്ക് കോവിഡ് ബാധിച്ചതായി ആമസോൺ. കമ്പനിയുടെ 650 സൈറ്റുകളിലായി ഒരു ദിവസം 50,000 കോവിഡ് ടെസ്റ്റുകൾ നടത്തുന്നുണ്ട് എന്നും കമ്പനി അറിയിച്ചു. യുഎസിലെ കോവിഡ് ബാധയുടെ തോത് നോക്കുമ്പോൾ തങ്ങളുടെ ജീവനക്കാരിലെ രോഗബാധ താരതമ്യേന കുറവാണെന്നും കമ്പനി അവകാശപ്പെട്ടു.
കോവിഡ് കണക്ക് പുറത്തു വിടണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും തൊഴിലാളി സംഘടനകളും ആമസോണിനെ സമ്മർദ്ദത്തിൽ ആക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കണക്കുകൾ ആമസോൺ പുറത്തുവിട്ടത്. ജീവനക്കാരിലെ രോഗബാധയുടെ വിവരങ്ങൾ അവരെ അറിയിക്കാറുണ്ടെന്നും കമ്പനി പറഞ്ഞു.
National News: രാജ്യത്ത് കഴിഞ്ഞവര്‍ഷം കാണാതായ സ്‍ത്രീകള്‍ 2,48,397; കുട്ടികള്‍ 73,138
“മറ്റ് വൻകിട കമ്പനികളും അവരുടെ കോവിഡ് കേസുകളുടെ കണക്കുകൾ പുറത്തുവിടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, കാരണം അങ്ങനെ ചെയ്യുന്നത് നമ്മൾ എല്ലാവരെയും സഹായിക്കും. ഇത് കമ്പനികൾ പരസ്‌പരം മത്സരിക്കേണ്ട ഒരു സമയമല്ല, കമ്പനികൾ പരസ്‌പരം സഹായിക്കേണ്ട സമയമാണ്,”- ആമസോൺ പറഞ്ഞു.