ന്യൂഡെൽഹി: രാജ്യത്തെ ആരോഗ്യരംഗം സ്‌തംഭിപ്പിക്കാൻ ഒരുങ്ങി ഡോക്‌ടർമാർ. നീറ്റ് പിജി കൗൺസിലിംഗ് വൈകുന്നതിന് എതിരെയും രാജ്യ തലസ്‌ഥാനത്ത് കഴിഞ്ഞ ദിവസമുണ്ടായ പോലീസ് നടപടിയിലും പ്രതിഷേധിച്ചാണ് ഡോക്‌ടർമാർ ചികിൽസാ രംഗത്ത് നിന്നും വിട്ട് നിൽക്കുന്നത്.
വ്യാപക ഡ്യൂട്ടി ബഹിഷ്‌കരണത്തിനാണ് റെസിഡന്റ് ഡോക്‌ടർമാർ ആഹ്വാനം ചെയ്‌തത്. സമരത്തിന് പിന്തുണ അറിയിച്ച് വിവിധ സംസ്‌ഥാനങ്ങളിലെ റെസിഡന്റ് ഡോക്‌ടർമാരുടെ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
എയിംസ് ഡെൽഹി, ഭോപ്പാൽ അഹമ്മദാബാദ്, ചണ്ടീഗഢ് പബ്ളിക്കേഷൻ ഡോക്‌ടർമാരും സമരത്തെ പിന്തുണയ്‌ക്കും. ഒബിസി സംവരണത്തിൽ കേന്ദ്ര സർക്കാർ നിലപാട് സ്വീകരിക്കാത്തതിനെ തുടർന്ന് സുപ്രീം കോടതി ഈ വർഷത്തെ നീറ്റ് പിജി ഫലം സ്‌റ്റേ ചെയ്‌തിരിക്കുകയാണ്. ഇതിൽ ഉടൻ തീരുമാനം വേണമെന്നാണ് ഡോക്‌ടർമാരുടെ സംഘടനകൾ ആവശ്യപ്പെടുന്നത്.
Read Also: ഒമൈക്രോൺ; അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റില്ല