ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് യുവതിയെ കൂട്ടബലാൽസംഗം നടത്തി മുടി മുറിച്ച് തെരുവിലൂടെ നടത്തി. ഡെൽഹി വിവേക് വിഹാറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. യുവതിയോടുള്ള വ്യക്തിവിദ്വേഷമാണ് ഹീനമായ കുറ്റകൃത്യത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ നാല് പേർ അറസ്‌റ്റിലായി.
ഭർതൃമതിയായ യുവതിയെ അയൽവാസിയായ ഒരു പയ്യൻ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. തനിക്ക് യുവതിയെ ഇഷ്‌ടമാണെന്ന് പയ്യൻ പറഞ്ഞിരുന്നു. തുടർന്ന് കഴിഞ്ഞ നവംബറിൽ ഇയാൾ ആത്‌മഹത്യ ചെയ്‌തു. യുവാവിന്റെ മരണത്തിന് പിന്നിൽ യുവതിയാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിനു പ്രതികാരമായായിരുന്നു അതിക്രമം.
കൂട്ടബലാൽസംഗം ചെയ്‌തതിന് പിന്നാലെ യുവതിയുടെ മുടി മുറിച്ച്, മുഖത്ത് കറുത്ത പെയിന്റടിച്ച്, ചെരുപ്പ് മാലയണിഞ്ഞ് പ്രതികൾ തെരുവിലൂടെ നടത്തുകയായിരുന്നു.
Read also: പ്രതികളുടെ നിസഹകരണം കോടതിയെ അറിയിക്കും; നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ