ന്യൂഡെൽഹി: എയർഇന്ത്യ ജീവനക്കാരുടെ സ്വയം വിരമിക്കൽ പ്രായം കുറച്ചു. ജോഗ്യതാ പ്രായം 55ൽ നിന്ന് 40 ആയാണ് കുറച്ചത്. ജീവനക്കാരുടെ സ്വയം വിരമിക്കലിനെ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് എയർഇന്ത്യയുടെ പുതിയ തീരുമാനം. ഇതിന് പുറമെ വിരമിക്കുന്ന ജീവനക്കാർക്ക് കമ്പനി ക്യാഷ് ഇൻസെന്റീവ് പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്.
ടാറ്റാ ഗ്രൂപ്പിന്റെ മറ്റ് കമ്പനികളായ ടാറ്റാ സ്‌റ്റീൽ, വിസ്‌താര എന്നിവയിൽ ജോലി ചെയ്‌തിട്ടുള്ള സീനിയർ, മിഡിൽ ലെവൽ എക്‌സിക്യൂട്ടീവുകളെ ഉൾപ്പെടുത്തി എയർലൈനിന്റെ ചെയർമാൻ എൻ ചന്ദ്രശേഖരൻ മാനേജ്‌മെന്റിന്റെ ഘടനയിൽ മാറ്റം വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.
എയർഇന്ത്യയുടെ നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച് സ്‌ഥിരം ജീവനക്കാർക്ക് 55 വയസോ അതിൽ കൂടുതലോ പ്രായം ഉള്ളവർക്കും, 20 വർഷമായി കാരിയറിൽ ജോലി ചെയ്‌തിട്ടുള്ളവർക്കുമാണ് സ്വയം വിരമിക്കലിന് അപേക്ഷ നൽകാൻ സാധിക്കുക. ജൂൺ ഒന്നിനും 30നും ഇടയിൽ സ്വയം വിരമിക്കലിന് അപേക്ഷിക്കുന്ന ജീവനക്കാർക്ക് നഷ്‌ടപരിഹാര തുകക്ക് മുകളിലുള്ള അധിക ഇൻസെന്റീവും ലഭിക്കും. പുതിയ ഉത്തരവ് പ്രകാരം 55 വയസ് എന്നുള്ളത് 40 ആക്കി പുതുക്കി നിശ്‌ചയിക്കും.
Most Read: യുഎസിൽ വീണ്ടും വെടിവെപ്പ്; അക്രമി ജീവനൊടുക്കിയതായി റിപ്പോർട്