വാഷിങ്ടൺ: ടെക്‌സാസിൽ നിരവധി പേർ കൊല്ലപ്പെട്ട വെടിവെപ്പിന് പിന്നാലെ യുഎസിൽ വീണ്ടും അക്രമം. ഓക്‌ലഹോമയിലെ ടൾസയിൽ ആശുപത്രി വളപ്പിലാണ് വെടിവെപ്പുണ്ടായത്. മൂന്ന് പേർ കൊല്ലപ്പെട്ടു. അക്രമി സ്വയം വെടിവെച്ച് മരിച്ചതായാണ് വിവരം.
ടെക്‌സാസിലെ സ്‌കൂളിൽ നടന്ന വെടിവെപ്പിന്റെ ആഘാതത്തിൽ നിന്ന് അമേരിക്കൻ ജനത പൂർണമായും മോചിതരായിട്ടില്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും അക്രമം ഉണ്ടായിരിക്കുന്നത്. സെൻ ഫ്രാൻസിസ് ഹോസ്‌പിറ്റൽ വളപ്പിലാണ് വെടിവെപ്പുണ്ടായത്. ആശുപത്രിയുടെ രണ്ടാംനിലയിൽ നിന്ന് പുറത്തുവന്ന അക്രമി വെടിയുതിർക്കുകയായിരുന്നു. അക്രമിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ ആശുപത്രിയിലെ നൂറുകണക്കിന് മുറികളിൽ കയറിയിറങ്ങി പോലീസ് പരിശോധന നടത്തുകയാണ്.
Most Read: അമ്മക്കൊപ്പം വർക്ക് ഔട്ട് ചെയ്‌ത് 5 മാസം പ്രായമായ കുഞ്ഞ്; ഹൃദയം കീഴടക്കുന്ന വീഡിയോ