കണ്ടെയ്ന്‍മെന്റ് സോണ്‍; പുതിയ ഉത്തരവുമായി കളക്ടര്‍

By Team Member, Malabar News
Malabarnews_containment zones
Representational image
Ajwa Travels

കോഴിക്കോട് : കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പുതിയ ഉത്തരവുമായി കോഴിക്കോട് ജില്ലാ കളക്ടര്‍. ഒരു വാര്‍ഡിലെ അഞ്ച് കുടുംബങ്ങളിലായി 20 ല്‍ അധികം ആളുകള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചാല്‍ വാര്‍ഡ് മുഴുവന്‍ കണ്ടെയ്ന്‍മെന്റ് സോണാക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി. മുനിസിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലുമാണ് പുതിയ ഉത്തരവ് ബാധകമാകുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ വാര്‍ഡിന്റെ അടിസ്ഥാനത്തിലാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നത്.

മുനിസിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലും സെക്രട്ടറിമാര്‍ക്ക് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിര്‍ദ്ദേശിക്കാന്‍ സാധിക്കും. ഇവ ജില്ലാ ദുരന്തനിവാരണ സമിതി പരിശോധിച്ചതിന് ശേഷമായിരിക്കും അംഗീകരിക്കുക. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തു ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ പിന്നീട് വാര്‍ഡ് മുഴുവന്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കും.

തദ്ദേശ സ്ഥാപന സെക്രട്ടറിമാരും മെഡിക്കല്‍ ഓഫീസര്‍മാരുടെയും, എച്ച്‌ഐ, ജെപിഎച്ച്എന്‍, ജെഎച്ച്‌ഐ എന്നിവരുടെ സഹായത്തോടെ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ കോവിഡ് രോഗികളുടെയും സമ്പര്‍ക്ക രോഗ ബാധിതരുടെയും വിവരങ്ങള്‍ നല്‍കിയിരിക്കണം. ഈ പോര്‍ട്ടലില്‍ തന്നെയാണ് സെക്രട്ടറിമാര്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിര്‍ദ്ദേശിക്കേണ്ടതും.

കണ്ടെയ്ന്‍മെന്റ്സോണില്‍ ഉള്ള പ്രദേശങ്ങളെ പോലീസ് കൃത്യമായി മനസിലാക്കുകയും അവിടെയുള്ള ആളുകള്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്നു ഉറപ്പ് വരുത്തുകയും ചെയ്യണമെന്നും കളക്ടര്‍ പറഞ്ഞു. ഒപ്പം തന്നെ താലൂക്ക് ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പരിശോധിച്ച് എല്ലാ ആഴ്‌ചയിലും ജില്ലാ ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കുകയും വേണം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE