കൊച്ചി: വ്യവസായ സ്‌ഥാപനങ്ങളിലെ പരിശോധനയ്‌ക്ക് പുതിയ സംവിധാനം വരുമെന്ന് മന്ത്രി പി രാജീവ്. ഇനി മുതൽ കേന്ദ്രീകൃത പരിശോധന സംവിധാനമാകും ഉണ്ടാകുക. നിയമാനുസൃത പരിശോധന സോഫ്‌റ്റ്‌വെയർ സംവിധാനത്തിലൂടെ നടപ്പിലാക്കും. മൂന്നായി തിരിച്ചാണ് പരിശോധന. പരാതികൾ ലഭിച്ചാൽ അടിയന്തര അന്വേഷണം പാടില്ല.
മറിച്ച് വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥരുടെ അനുവാദത്തോടെ മാത്രമേ പരിശോധന പാടുള്ളുവെന്നും മന്ത്രി പറഞ്ഞു. എല്ലാ നിക്ഷേപകരോടും തുറന്ന സമീപനമാണ് സർക്കാരിനെന്നും മന്ത്രി വ്യക്‌തമാക്കി.
കിറ്റെക്‌സ് വിവാദത്തിൽ മറുപടി പറയുന്നതിനിടെയാണ് മന്ത്രി പി രാജീവ് ഇക്കാര്യം അറിയിച്ചത്. കിറ്റെക്‌സ് നടത്തിയ പ്രചാരവേലകൾ നാടിന് തന്നെ അപമാനമാണെന്ന് മന്ത്രി പറഞ്ഞു. സംസ്‌ഥാന സർക്കാരിനെതിരായ ആരോപണങ്ങളെ ഗൗരവമായി കാണുമെന്നും മന്ത്രി പറഞ്ഞു.
Read Also: ശബരിമലയിലെ വരുമാനം പത്തിലൊന്നായി; ദേവസ്വം ബോർഡ് പ്രതിസന്ധിയിൽ