ടോക്യോ: നൈജീരിയൻ സ്‌പ്രിന്റർ ബ്‌ളസിങ് ഒകാഗ്‌ബാരെക്ക് ഒളിമ്പിക്‌സിൽ നിന്ന് വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതാണ് കാരണം. ഇന്ന് വനിതകളുടെ 100 മീറ്റർ സെമിയിൽ മൽസരിക്കേണ്ട ഒകാഗ്‌ബാരെ മനുഷ്യ വളർച്ചാ ഹോർമോൺ (ഹ്യൂമൻ ഗ്രോത്ത് ഹോർമോൺ) ടെസ്‌റ്റിൽ പോസിറ്റീവ് ആയതായി അത്‌ലറ്റിക്‌സ് ഇന്റഗ്രിറ്റി യൂണിറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.
മൽസരത്തിന് മുൻപ് ശേഖരിച്ച സാമ്പിളിലാണ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. നൂറു മീറ്റർ ആറാം ഹീറ്റ്‌സിൽ മൽസരിച്ച ബ്‌ളസിങ് ഒകാഗ്‌ബാരെ ഇന്നലെയാണ് ഒന്നാം സ്‌ഥാനം ഫിനിഷ് ചെയ്‌തത്.
Also Read: കടല്‍ക്കൊല കേസ്; നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ തൊഴിലാളികള്‍