പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത് ജെഡിയു നേതാവ് നിതീഷ് കുമാര്‍ അധികാരമേറ്റു. വൈകിട്ട് നാലരയോടെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഫഗു ചൗഹാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിഹാര്‍ മുഖ്യമന്ത്രിയായി തുടര്‍ച്ചയായ നാലാമത്തെയും രാഷ്‌ട്രീയ ജീവിതത്തില്‍ മുഖ്യമന്ത്രിയായുള്ള ആറാമത്തേയും സത്യപ്രതിജ്‌ഞ ആയിരുന്നു ഇത്.
സത്യപ്രതിജ്‌ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ എത്തിയിരുന്നു. ബിജെപിയുടെ താര്‍കിഷോര്‍ പ്രസാദും രേണുദേവിയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്‌ഞ ചെയ്‌തു. 243 അംഗ നിയമസഭയില്‍ 125 സീറ്റ് നേടിയാണ് എന്‍ഡിഎ ബിഹാറില്‍ അധികാരത്തിലേറിയത്. എന്‍ഡിഎയില്‍ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. 74 സീറ്റുകളാണ് പാര്‍ട്ടി നേടിയത്.
Also Read: ബിഹാറിലെ തോൽവിക്ക് കാരണം പ്രാദേശിക നേതാക്കൾ; കപിൽ സിബലിനെതിരെ താരിഖ് അൻവർ