ലോക്ക്‌ഡൗണിന്റെ ആവശ്യമില്ല; പരിഭ്രാന്തി വേണ്ടെന്ന് ബൈഡൻ

By News Desk, Malabar News
Russia-Ukraine war: India did not react strongly; U.S.
Ajwa Travels

ന്യൂയോർക്ക്: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ പരിഭ്രാന്തിയ്‌ക്കുള്ള കാരണമല്ലെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. പുതിയ വകഭേദം ആശങ്ക ഉയർത്തുന്നത് തന്നെയാണ്. എങ്കിലും ആളുകൾ വാക്‌സിൻ എടുക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യുകയാണെങ്കിൽ ഇപ്പോൾ ലോക്ക്‌ഡൗണിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ ഒമൈക്രോൺ വകഭേദം വടക്കേ അമേരിക്കയിലും സ്‌ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു ബൈഡന്റെ പ്രതികരണം. ഒമൈക്രോൺ ഭീഷണിയുടെ പശ്‌ചാത്തലത്തിൽ ഉന്നത ആരോഗ്യ ഉദ്യോഗസ്‌ഥർ വാക്‌സിൻ നിർമാതാക്കളുമായി കൂടിയാലോചനകൾ നടത്തി വരുന്നുണ്ടെന്നും ബൈഡൻ അറിയിച്ചു.

ഇതിനിടെ യുഎസിന്റെ അയൽ രാജ്യമായ കാനഡയിൽ രണ്ടുപേർക്ക് ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചിട്ടുണ്ട്. അടുത്തിടെ നൈജീരിയയിൽ നിന്ന് എത്തിയവരാണ് ഇവർ. അതേസമയം, ദക്ഷിണാഫ്രിക്കയ്‌ക്കും മറ്റ് ഏഴ് രാജ്യങ്ങൾക്കും യുഎസ്‌ ഏർപ്പെടുത്തിയ യാത്രാവിലക്ക് തിങ്കളാഴ്‌ച മുതൽ നിലവിൽ വന്നു. ആളുകൾക്ക് വാക്‌സിനേഷനുള്ള സമയം അനുവദിക്കുക എന്നതാണ് യാത്രാ നിയന്ത്രണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ബൈഡൻ പറഞ്ഞു.

നിലവിൽ യുഎസിൽ ഒമൈക്രോൺ റിപ്പോർട് ചെയ്‌തിട്ടില്ലെങ്കിലും രാജ്യത്ത് ഇതിനോടകം തന്നെ വൈറസ് ഉണ്ടാകാമെന്ന് യുഎസ്‌ മുഖ്യ ആരോഗ്യ ഉപദേഷ്‌ടാവ്‌ ഡോ.ആന്റണി ഫൗസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒമൈക്രോൺ ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ യുഎസിലും യുകെയിലും 18 വയസിന് മുകളിലുള്ളവർക്ക് ബൂസ്‌റ്റർ ഡോസുകൾ വർധിപ്പിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.

Also Read: ഒമൈക്രോണിനെതിരെ സ്‌പുട്നിക് വാക്‌സിൻ ഫലപ്രദമെന്ന് റഷ്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE