ന്യൂഡെല്‍ഹി: അയല്‍ രാജ്യങ്ങള്‍ നേപ്പാളിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട കാര്യമില്ലെന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവലി. ന്യൂഡെല്‍ഹിയില്‍ വെച്ച് നടന്ന ഇന്ത്യ-നേപ്പാള്‍ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്‌ചയിലാണ് പ്രദീപ് ഗ്യാവലിയുടെ പ്രതികരണം. കോവിഡ് വ്യാപനത്തിനുശേഷം ഇന്ത്യയിലെത്തുന്ന ആദ്യ നേപ്പാള്‍ നേതാവാണ് പ്രദീപ് ഗ്യാവലി.
നേപ്പാളിലെ നേതാക്കള്‍ രാജ്യത്തെ ആഭ്യന്തര പ്രശ്‍നങ്ങള്‍ പരിഹരിക്കാന്‍ ശേഷിയുള്ളവരാണ്. അതിന് പുറത്തുള്ളവരുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യയും ചൈനയുമായും തന്റെ തങ്ങള്‍ക്ക് മെച്ചപ്പെട്ട ബന്ധമാണുളളത്. ഒരു രാജ്യവുമായുള്ള ബന്ധം മറ്റേ രാജ്യവുമായുള്ള ബന്ധത്തെ ബാധിക്കില്ല. ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ല’, പ്രദീപ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡില്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നീ പ്രദേശങ്ങള്‍ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തി തങ്ങളുടെ രാജ്യത്തോട് കൂട്ടിച്ചേര്‍ക്കുമെന്ന മുന്നറിയിപ്പുമായി നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലി രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ ചൈനയുടെ പങ്കിനെക്കുറിച്ച് ഇന്ത്യ ജാഗ്രത പാലിക്കുന്നുണ്ട്.
Read also: തെളിവോ കുറ്റപത്രമോ ഇല്ല; മുനവര്‍ ഫാറൂഖി ഇപ്പോഴും ജയിലില്‍