ഇന്‍ഡോര്‍: അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചെന്ന പേരില്‍ രണ്ടാഴ്‌ച മുമ്പ് മധ്യപ്രദേശില്‍ അറസ്‌റ്റ് ചെയ്യപ്പെട്ട പ്രമുഖ കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയും സുഹൃത്തുക്കളും ഇപ്പോഴും തടവറയില്‍. ഇവര്‍ക്കെതിരെ ചുമത്തിയ ആരോപണങ്ങള്‍ക്ക് തെളിവോ കേസ് ഡയറിയോ ഇതുവരെ ഹാജരാക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല.
എന്നാല്‍ ജാമ്യം പോലും അനുവദിക്കാതെയാണ് മുനവര്‍ ഫാറൂഖിയെയും മറ്റുള്ളവരെയും ജയിലില്‍ അടച്ചിരിക്കുന്നത്. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ച് കേസ് പരിഗണിച്ചെങ്കിലും പൊലീസ് കേസ് ഡയറി സമര്‍പ്പിച്ചില്ല. എന്നിട്ടും കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളി. ജാമ്യ ഹരജി പരിഗണിക്കുന്നത് അടുത്തയാഴ്‌ചത്തേക്ക് നീട്ടുകയും ചെയ്‌തു.
പുതുവല്‍സര ആഘോഷങ്ങളുടെ ഭാഗമായി ഇന്‍ഡോറിലെ കഫേയില്‍ നടന്ന പരിപാടിയില്‍ അമിത് ഷായെയും ഹിന്ദു മത വിശ്വാസങ്ങളെയും മുനവര്‍ ഫാറൂഖി പരിഹസിച്ചുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു അറസ്‌റ്റ്.
ഇദ്ദേഹത്തെ കൂടാതെ നാല് പേരെക്കൂടി പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. എഡ്വിന്‍ ആന്റണി, പ്രഖാര്‍ വ്യാസ്, പ്രിയം വ്യാസ്, നലിന്‍ യാദവ് എന്നിവരാണ് അറസ്‌റ്റിലായത്. ഐപിസി 188, 269, 34, 295എ എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തത്.
Read also: ഇന്ത്യയുടെ കോവിഡ് വാക്‌സിൻ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും; രാജ്‌നാഥ് സിംഗ്