പത്‌മജയെ ആരും ബിജെപിയിലേക്ക് ക്ഷണിച്ചുകൊണ്ട് വന്നതല്ല; സുരേഷ് ഗോപി

By Trainee Reporter, Malabar News
suresh gopi
Ajwa Travels

തൃശൂർ: പത്‌മജ വേണുഗോപാലിനെ ആരും ബിജെപിയിലേക്ക് ക്ഷണിച്ചുകൊണ്ട് വന്നതല്ലെന്ന് തൃശൂർ എൻഡിഎ സ്‌ഥാനാർഥി സുരേഷ് ഗോപി. പത്‌മജ വേണുഗോപാൽ ബിജെപിയിലേക്ക് വന്നത് സ്വന്തം ഇഷ്‌ടപ്രകാരമാണ്. പത്‌മജയുടെ ആഗ്രഹം ബിജെപി കേന്ദ്ര നേതൃത്വം അംഗീകരിക്കുകയായിരുന്നു. കേന്ദ്ര നേതാക്കൾ പറഞ്ഞതിനാൽ പത്‌മജയുടെ വരവ് തനിക്ക് സ്വീകാര്യമാണെന്നും സുരേഷ് ഗോപി വ്യക്‌തമാക്കി.

കെ മുരളീധരനും പത്‌മജ വേണുഗോപാലും ആങ്ങളയും പെങ്ങളുമാണോയെന്ന് അവർ തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. പത്‌മജയെ പാർട്ടിയിലേക്ക് സ്വീകരിച്ചത് കേന്ദ്ര നേതൃത്വമാണ്. അതിൽ കേരള നേതാക്കൾക്ക് ആർക്കും പങ്കില്ല. എന്നെ സ്‌ഥാനാർഥിയാക്കി തീരുമാനിച്ചിട്ടുണ്ടെങ്കിൽ ആ നേതൃത്വം പറയുന്നതാകും ഞാൻ അനുസരിക്കുക. പത്‌മജ വേണുഗോപാൽ തന്റെ സഹോദരിയുടെ സ്‌ഥാനത്താണ്. പത്‌മജക്കൊപ്പം പാർട്ടി നിശ്‌ചയിക്കുന്ന വേദികൾ പങ്കിടും. ഇത് കല്യാണിക്കുട്ടിയമ്മയ്‌ക്കുള്ള സമർപ്പമാണ്- സുരേഷ് ഗോപി പറഞ്ഞു.

സംസ്‌ഥാനത്ത്‌ നിലവിൽ ഭരണവിരുദ്ധ വികാരമുണ്ട്. അത് പ്രചാരണ വേളയിൽ ജനങ്ങളുടെ പെരുമാറ്റത്തിൽ നിന്ന് മനസിലായി. മതപ്രീണനത്തിനില്ല. ബിജെപിയുടെ വോട്ട് ശതമാനം കൂടുമെന്നും സുരേഷ് ഗോപി പ്രതീക്ഷ പ്രകടിപ്പിച്ചു. താൻ ജയിച്ചാൽ തൃശൂരിൽ എലിവേറ്റഡ് ഹൈവേ കൊണ്ടുവരുമെന്നും സുരേഷ് ഗോപി വാഗ്‌ദാനം ചെയ്‌തു.

Most Read| ഇതൊക്കെയെന്ത് ചൂട്! ഇതാണ് ലോകത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE