ന്യൂഡെൽഹി: അതിർത്തി തർക്കം പരിഹാരമാകാതെ മുൻപോട്ട് പോവുന്ന സാഹചര്യത്തിൽ ചൈനക്ക് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് . ഒരിഞ്ച് ഭൂമി പോലും കയ്യേറാൻ ആരേയും അനുവദിക്കില്ല. ഇന്ത്യക്ക് ആരുടെയും ഭൂമിയിൽ അവകാശം സ്‌ഥാപിക്കാൻ താൽപര്യമില്ല. പ്രകോപനത്തിന് ശ്രമിച്ചവർക്ക് അതിനുതക്ക മറുപടി നൽകിയിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
അതിര്‍ത്തി വിഷയം പരിഹാരം കാണാതെ തുടരുന്നതിനിടെ ചൈന കൊണ്ടുവന്ന പുതിയ അതിര്‍ത്തി നിയമത്തില്‍ ഇന്ത്യ നേരത്തെ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. ഈ നിയമത്തിന്റെ മറവില്‍ പല മേഖലകളിലും കടന്നുകയറ്റം നടക്കുന്നുവെന്ന ഇന്ത്യയുടെ പരാതിയിൽ ചൈന മൗനം തുടരുകയാണ്. അതിനിടെ ഇന്ന് ഇരു രാജ്യങ്ങളുടെയും ഉന്നത നയതന്ത്ര, സൈനിക ഉദ്യോഗസ്‌ഥർ തമ്മിൽ ചർച്ച നടത്തുന്നുണ്ട്.
ദോഖ്‌ലാമിൽ ഭൂട്ടാന്റെ ഭാഗത്ത് നൂറ് ചതുരശ്ര കിലോമീറ്ററോളം സ്‌ഥലം കയ്യേറി ചൈന നിര്‍മാണ പ്രവൃത്തികള്‍ നടത്തിയതായുള്ള ഉപഗ്രഹ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ വര്‍ഷം നിര്‍മാണ പ്രവൃത്തികള്‍ നടന്നുവെന്നാണ് വ്യക്‌തമാകുന്നത്. 2017ല്‍ ഇന്ത്യ-ചൈന ഏറ്റമുട്ടല്‍ നടന്ന പ്രദേശത്തിന് സമീപം ചൈന നിര്‍മാണ പ്രവൃത്തികള്‍ നടത്തിയിരിക്കുന്നത് സേനാ വിന്യാസത്തിനാകാമെന്ന സംശയം നിലനിക്കെയാണ് ഇന്ന് ഉന്നതതല ചർച്ച നടക്കുന്നത്.
Read Also: വ്യോമസേനാ ഹെലികോപ്‌ടർ അരുണാചൽ പ്രദേശിൽ ഇടിച്ചിറക്കി