ന്യൂഡെല്‍ഹി: അമേരിക്കന്‍ വാക്‌സിന്‍ നിര്‍മാതാക്കളായ നോവവാക്‌സ് വികസിപ്പിച്ചെടുത്ത കോവോവാക്‌സ് കോവിഡ് വാക്‌സിന്‍ സെപ്റ്റംബറിനുള്ളില്‍ രാജ്യത്ത് ലഭ്യമായേക്കും. ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കാനിരിക്കുന്ന അഞ്ചാമത്തെ കോവിഡ് വാക്‌സിനാകും കോവോവാക്‌സ്.
ഒരു ഡോളറിന് താഴെ മാത്രമേ ഇതിന് ചെലവ് വരുന്നുള്ളൂവെങ്കിലും രാജ്യത്ത് വിതരണത്തിന് എത്തുമ്പോള്‍ കോവിഷീല്‍ഡിനേക്കാള്‍ വിലയുണ്ടായിരിക്കും എന്നാണ് കമ്പനി സിഇഒ ഒരു അഭിമുഖത്തിനിടെ സൂചിപ്പച്ചിരിക്കുന്നത്.
കോവിഡിനെതിരെ 90 ശതമാനത്തിൽ അധികമാണ് കോവോവാക്‌സ് ഫലപ്രാപ്‌തി തെളിയിച്ചിട്ടുള്ളത്. അതേസമയം ഡെല്‍റ്റ വകഭേദത്തിന് വാക്‌സിന് എത്രത്തോളം ഫലപ്രാപ്‌തി ഉണ്ടെന്നതിന് അധികൃതര്‍ ഫലങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
രാജ്യത്ത് നിലവില്‍ നാല് കോവിഡ് വാക്‌സിനുകള്‍ക്കാണ് അനുമതിയായത്. കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്‌പുട്‌നിക് എന്നിവയ്‌ക്ക് പുറമെ ഏറ്റവും ഒടുവിലായി മൊഡേണ വാക്‌സിനും കഴിഞ്ഞ ദിവസം അനുമതി ലഭിച്ചിട്ടുണ്ട്.
Must Read: പ്രിയങ്കക്ക് പിന്നാലെ രാഹുലുമായും കൂടിക്കാഴ്‌ച നടത്തി നവജ്യോത് സിദ്ദു