തിരുവനന്തപുരം: സംസ്‌ഥാനത്ത് പൊതുവിഭ്യാസത്തിന്റെ ഭാഗമായുള്ള ഓൺലൈൻ ക്ളാസ് ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാർഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ ഉറപ്പാക്കാൻ നിർദേശം. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ സര്‍ക്കുലര്‍ പുറത്തിറക്കി.
കുട്ടികള്‍ക്ക് ടിവി, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് എന്നീ ഡിജിറ്റൽ സൗകര്യങ്ങളും പാഠപുസ്‍തകങ്ങൾ, നോട്ട്ബുക്കുകൾ തുടങ്ങിയ മറ്റ് അടിസ്‌ഥാന സൗകര്യങ്ങളും ഉറപ്പ് വരുത്തണമെന്ന് സർക്കുലറിൽ പറയുന്നു. അധ്യാപകര്‍ മുന്‍കൈ എടുത്ത് ഈ മാസം 13നകം തന്നെ സൗകര്യങ്ങള്‍ ഉറപ്പാക്കാനാണ് നിര്‍ദേശം.
അതേസമയം, 7 ലക്ഷം കുട്ടികള്‍ക്ക് ഡിജിറ്റല്‍ സൗകര്യങ്ങളില്ലെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചിരുന്നു. തുടർന്ന് സംസ്‌ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ സൗകര്യം ഉറപ്പാക്കി മാത്രമേ സ്‌കൂള്‍ തല ഓണ്‍ലൈന്‍ ക്ളാസ് ആരംഭിക്കുകയുള്ളൂ എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ആദ്യ രണ്ടാഴ്‌ച ട്രയല്‍ ക്ളാസാണ് നടത്തുന്നത്. ഈ കാലയളവിൽ മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്‌തമാക്കി.
Read also: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം