ആലപ്പുഴ: കായംകുളം ചെട്ടികുളങ്ങരയിൽ വയോധികക്ക് നേരെ ഹോം നഴ്‌സിന്റെ ക്രൂരമർദനം. 78കാരിയായ വിജയമ്മക്കാണ് മർദനമേറ്റത്. മർദനത്തിൽ വയോധികയുടെ തുടയെല്ല് പൊട്ടിയിരുന്നു. സംഭവത്തിൽ ഹോം നഴ്‌സായ കട്ടപ്പന സ്വദേശിനി ചെമ്പനാൽ ഫിലോമിനയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഡൈനിങ്ങ് ഹാളിൽ വെച്ച് മലമൂത്രവിസർജനം ഉണ്ടായതിനായിരുന്നു മർദനം. ഫെബ്രുവരി 20നാണ് സംഭവം നടന്നത്.
വിജയമ്മക്ക് വീണ് പരിക്കേറ്റുവെന്നായിരുന്നു ഹോം നഴ്‌സ് ബന്ധുക്കളെ അറിയിച്ചത്. ഇതേത്തുടർന്ന് വിജയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടയെല്ല് പൊട്ടിയിട്ടുണ്ടെന്നും വീണതിനെ തുടർന്നുണ്ടായ പരിക്കല്ല ഇതെന്നും ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് മകനും ഭാര്യയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഹോം നഴ്‌സ് വയോധികയെ മർദിച്ചതായി വ്യക്‌തമായത്.
വടികൊണ്ട് അടിക്കുന്നതും കുത്തുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്‌തമായിരുന്നു. ദൃശ്യങ്ങളടക്കം ഉൾപ്പെടുത്തി പോലീസിന് പരാതി നൽകിയതിനെ തുടർന്നാണ് ഫിലോമിനയെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
Read also: കോൺഗ്രസ് പട്ടിക വീണ്ടും കലങ്ങിമറിയുന്നു; പ്രകാശ് പൊന്നാനിയിലേക്കും സിദ്ദിഖ് നിലമ്പൂരിലേക്കും