പാലക്കാട്: മണ്ണാർക്കാട് വയോധികനായ അച്ഛനെ മക്കൾ ആറ് മാസത്തോളം മുറിക്കുള്ളിൽ പൂട്ടിയിട്ടതായി പരാതി. ആരോഗ്യ വകുപ്പും, പോലീസും സ്‌ഥലത്തെത്തി വയോധികനെ മോചിപ്പിച്ചു. അവശനിലയിലായ വൃദ്ധനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മണ്ണാർക്കാട് പടിഞ്ഞാറെ തറയിൽ പൊന്നു ചെട്ടിയാർ എന്ന വൃദ്ധനാണ് ഈ ദുരവസ്‌ഥ. സ്വത്ത് എഴുതി വാങ്ങിയതിന് ശേഷമാണ് മുറിയിൽ പൂട്ടിയിട്ടതെന്നാണ് ആരോപണം. മക്കളായ ഗണേശനും തങ്കമ്മയും കഴിഞ്ഞ ആറ് മാസമായി പൊന്നുചെട്ടിയാര്‍ക്ക് കൃത്യമായി ഭക്ഷണം നൽകാതെ മുറിയില്‍ പൂട്ടിയിട്ടിരിക്കുക ആയിരുന്നുവെന്നാണ് സമീപവാസികളുടെ പരാതി.
പൊന്നു ചെട്ടിയാരുടെ ഭാര്യ രണ്ട് വർഷങ്ങൾക്ക് മുൻപ് മരിച്ചിരുന്നു. അതിനു ശേഷമാണ് അച്ഛനെ ഇത്തരത്തിൽ മക്കൾ വീട്ടിനകത്ത് പൂട്ടിയിട്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സംഭവ സ്‌ഥലത്തെത്തിയ ആരോഗ്യ വകുപ്പും പോലീസും, നഗരസഭ അധികൃതരും ചേർന്ന് പൊന്നു ചെട്ടിയാരെ മോചിപ്പിച്ചു. പോലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ മക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
National News: കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം വൈകും