ടോക്യോ: ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് രണ്ടാം ജയം. പൂള്‍ എയിലെ മൂന്നാം മൽസരത്തില്‍ സ്‌പെയിനെയാണ് ഇന്ത്യ തകർത്തത്. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ഇന്ത്യക്ക് വേണ്ടി രൂപീന്ദര്‍പാല്‍ സിംഗ് ഇരട്ടഗോള്‍ നേടി.
15, 51 മിനിറ്റുകളിലായിരുന്നു രൂപീന്ദറിന്റെ ഗോളുകള്‍. ഇന്ത്യയുടെ ആദ്യ ഗോള്‍ 14ആം മിനിറ്റില്‍ സിമ്രന്‍ജീതാണ് നേടിയത്. പ്രതിരോധ നിരയുടെ മികച്ച പ്രകടനമാണ് ഇന്നത്തെ വിജയത്തിന്റെ അടിസ്‌ഥാനം.
ജപ്പാന്‍ ,അര്‍ജന്റീന ടീമുകളുമായിട്ടാണ് ഇന്ത്യയുടെ ശേഷിക്കുന്ന മൽസരങ്ങൾ. അതേസമയം ആദ്യ മൽസരത്തില്‍ ന്യൂസീലന്‍ഡിനെ 3-2ന് തോല്‍പ്പിച്ച് തുടങ്ങിയ ഇന്ത്യക്ക് രണ്ടാം മൽസരത്തില്‍ ശക്‌തരായ ഓസ്ട്രേലിയയോട് തോല്‍വി ഏറ്റു വാങ്ങാൻ ആയിരുന്നു വിധി.
എന്നാൽ സ്‌പെയിനിന് എതിരെയുള്ള ഇന്നത്തെ ജയം ടീമിന് വലിയ ആത്‌മ വിശ്വാസമാണ് നൽകുന്നത്. വരാനിരിക്കുന്ന മൽസരങ്ങൾ കൂടി ഇതേ മികവ് പുലർത്തിയാൽ ഇന്ത്യൻ ഹോക്കിയുടെ ഒളിമ്പിക്‌സ് മെഡൽ വരൾച്ചക്ക് അന്ത്യമാവും.
Read Also: സൂപ്പർ ആക്ഷൻ ‘സായം’ ടീസർ കാണാം; വൈഡ് കാൻവാസ് തമിഴ് ചിത്രം