ടോക്യോ: ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിൽ ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾ അവസാനിച്ചു. ഇന്ന് രാവിലെ നടന്ന ആദ്യ സെമിയിൽ ഇന്ത്യ ബെൽജിയത്തോടാണ് തോറ്റത്. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് നിലവിലെ ലോക ചാമ്പ്യൻമാരായ ബെൽജിയത്തിന്റെ വിജയം.
നാല് പതിറ്റാണ്ടിന് ശേഷം ഫൈനൽ പ്രവേശനം സ്വപ്‌നം കണ്ട് ഇറങ്ങിയ ഇന്ത്യക്ക് നിരാശയായിരുന്നു ഫലം. എങ്കിലും ലൂസേഴ്‌സ് ഫൈനലിൽ വിജയിച്ചാൽ ഇന്ത്യക്ക് വെങ്കലമെഡൽ സ്വന്തമാക്കാൻ കഴിയും.
വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ ഇന്ത്യ, ഓസ്‌ട്രേലിയ-ജര്‍മനി മൽസരത്തില്‍ പരാജയപ്പെടുന്ന ടീമിനെ നേരിടും. ബെല്‍ജിയത്തിനായി അലക്‌സാണ്ടര്‍ ഹെന്‍ഡ്രിക്‌സ് ഹാട്രിക്ക് നേടിയപ്പോള്‍ ഫാനി ലൂയ്‌പേര്‍ട്ടും ഡൊമിനിക് ഡോഫ്‌മേനും മറ്റ് ഗോളുകൾ നേടി.
ഇന്ത്യക്കായി മന്‍പ്രീത് സിംഗും ഹര്‍മന്‍ പ്രീത് സിംഗും ഓരോ ഗോള്‍ വീതം നേടി. 1980ന് ശേഷം ഒളിമ്പിക്‌സ് ഫൈനലിന് യോഗ്യത നേടുക എന്ന ഉറച്ച ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മലയാളി താരം പിആർ ശ്രീജേഷും ടീമിൽ അംഗമാണ്.
Read Also: ത്രസിപ്പിക്കുന്ന ട്രെയ്‌ലറുമായി ‘വിൻസെന്റ് ആൻഡ് ദി പോപ്പ്’; നായകൻ റോഷൻ ബഷീർ