മസ്‌ക്കറ്റ് : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന രാജ്യത്തെ ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ച് ഒമാന്‍. കഴിഞ്ഞ 10 മാസങ്ങളായി രാജ്യത്തെ ആരാധനാലയങ്ങള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. നിലവില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നൽകാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് രാജ്യത്തെ ചര്‍ച്ചുകളും, ക്ഷേത്രങ്ങളും തുറക്കാന്‍ ഒമാന്‍ തീരുമാനമെടുത്തത്.
രാജ്യത്ത് ഇപ്പോഴും കോവിഡ് വ്യാപനം നിലനില്‍ക്കുന്നതിനാല്‍ കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ ആളുകളെ ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. ശനിയാഴ്‌ച മുതല്‍ ക്ഷേത്രങ്ങളില്‍ ആളുകളെ പ്രവേശിപ്പിക്കുമെന്നാണ് അധികൃതര്‍ വ്യക്‌തമാക്കിയത്. ഇതിന്റെ ഭാഗമായി ദര്‍സൈത്തിലെ ശ്രീകൃഷ്‌ണ ക്ഷേത്രവും, മസ്‌ക്കറ്റിലെ ശിവക്ഷേത്രവും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്ന ആളുകള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും, സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം തന്നെ ക്ഷേത്രങ്ങളില്‍ പ്രവേശനം നല്‍കുന്ന ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ക്രിസ്‌മസ് പ്രമാണിച്ചു രാജ്യത്തെ ചര്‍ച്ചുകളില്‍ കഴിഞ്ഞ ദിവസം ആളുകള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു.
Read also : റിപ്പബ്ളിക്ക് ദിന പരേഡിന് എത്തിയ 150ഓളം സൈനികർക്ക് കോവിഡ്