കണ്ണൂർ: കർണാടകത്തിൽ ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലും ആരോഗ്യവകുപ്പ് കർശന നടപടികൾ ആരംഭിച്ചു. കൂടുതൽ രാജ്യങ്ങളിൽ ഒമൈക്രോൺ റിപ്പോർട് ചെയ്‌തതിനാൽ കണ്ണൂർ വിമാനത്താവളത്തിൽ കോവിഡ് പരിശോധന ശക്‌തമാക്കി. നിലവിൽ 25 ഓളം രാജ്യങ്ങളിൽ ഒമൈക്രോൺ റിപ്പോർട് ചെയ്‌തിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ വിമാനത്താളത്തിൽ തന്നെ കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
പോസിറ്റീവ് ആകുന്നവരെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയോട് ചേർന്ന് സജ്‌ജീകരിച്ച കോവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് മറ്റും. അമ്പത് കിടക്കകളോളം ഇവിടെ സജ്‌ജീകരിച്ചിട്ടുണ്ട്. പോസിറ്റീവ് ആയവരുടെ സാമ്പിളുകൾ ജനിതക പരിശോധനക്ക് അയച്ച് ഒമൈക്രോൺ വകഭേദത്തിന്റെ സാന്നിധ്യം ഉണ്ടോയെന്ന് പരിശോധിക്കും. അതേസമയം, വിമാനത്താവളത്തിലെ പരിശോധനയിൽ നെഗറ്റീവ് ആകുന്നവരെ ഏഴ് ദിവസത്തെ സ്‌ഥാപന ക്വാറന്റെയ്‌നിൽ നിർത്തും.
വീട്ടിൽ സൗകര്യം ഉള്ളവരെ ഹോം ക്വാറന്റെയ്‌നിലും അല്ലാത്തവരെ ആശുപത്രികളായിലേക്കും മറ്റും. കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ ഒരു സ്‌ഥാപനം തന്നെ പൂർണമായും മാറ്റി നിർത്തണമെന്നാണ് നിർദ്ദേശം. തളിപ്പറമ്പിലെ കോവിഡ് കേന്ദ്രത്തിൽ തന്നെയാണ് ചികിൽസയും നൽകുന്നത്.
Most Read: രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിച്ചേക്കും; നിരീക്ഷണം ശക്‌തമാക്കി