ഓണക്കോടിയും 10,000 രൂപയും; പണം കിട്ടിയെന്ന് കോൺഗ്രസ് കൗൺസിലറും

By Desk Reporter, Malabar News
Thrikkakkara-corporation chairperson-money-issue
Ajwa Travels

കൊച്ചി: ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ 10,000 രൂപയും നൽകിയെന്ന വാർത്ത സ്‌ഥിരീകരിച്ച് കോൺഗ്രസ് കൗൺസിലറും. ചെയർപേഴ്‌സൺ അജിത തങ്കപ്പൻ പണം നൽകിയെന്നും പണത്തിന്റെ ഉറവിടം അറിയില്ലെന്നും കോൺഗ്രസ് കൗൺസിലർ വിഡി സുരേഷ് പറഞ്ഞു. വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ടെന്നും സുരേഷ് അറിയിച്ചു.

എന്നാൽ, തനിക്കെതിരായ ആരോപണം പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയാണ് എന്നാണ് തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ പറയുന്നത്. അടിസ്‌ഥാന രഹിതമായ ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കവർ മാത്രമാണ് പ്രതിപക്ഷം കാണിക്കുന്നത്, അതിൽ പണമില്ല. മറിച്ച് തെളിയിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നു എന്നും അജിത തങ്കപ്പൻ പറഞ്ഞു.

ഓരോ കൗൺസിലർമാർക്കും ഓണകോടിയോടൊപ്പം 10,000 രൂപയും നൽകിയെന്ന ആരോപണമാണ് ഉയർന്നത്. അജിത തങ്കപ്പൻ അംഗങ്ങളെ ഓരോരുത്തരെയായി ക്യാബിനിൽ വിളിച്ച് വരുത്തിയാണ് സ്വകാര്യമായി കവർ സമ്മാനിച്ചത്. പണത്തിന്റെ ഉറവിടത്തിൽ സംശയം തോന്നി പതിനെട്ടോളം കൗൺസിലർമാർ പണം തിരിച്ച് നൽകിയതായാണ് റിപ്പോർട്. ചെയർപേഴ്‌സണിന്റെ നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് കൗൺസിലർമാർ വിജിലൻസ് ഡയറക്‌ടർക്ക് പരാതി നൽകിയിട്ടുണ്ട്.

കൗൺസിലർമാർക്ക് ഇങ്ങനെ പണം നൽകാൻ നഗരസഭയ്‌ക്ക്‌ ഫണ്ടൊന്നും ഇല്ലെന്നിരിക്കെ ചെയർപേഴ്‌സൺ എങ്ങനെ പണം നൽകിയെന്നാണ് അംഗങ്ങൾ ഉന്നയിക്കുന്ന ചോദ്യം. 43 അംഗ കൗൺസിലിൽ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ചെയർപേഴ്‌സൺ ആയ അജിത തങ്കപ്പൻ ഭരണം നടത്തുന്നത്.

43 പേർക്ക് പണം നൽകാൻ ചുരുങ്ങിയത് 4,30,000 രൂപയെങ്കിലും വേണ്ടിവരും. അഴിമതിയിലൂടെ ലഭിച്ച കമ്മീഷൻ പണമാണ് ചെയർപേഴ്‌സൺ നൽകിയതെന്ന് സംശയിക്കുന്നതായും, സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് അംഗങ്ങൾ വിജിലൻസ് ഡയറക്‌ടർക്ക് പരാതി നൽകിയത്.

Most Read:  ‘ഡെൽറ്റ വകഭേദം വാക്​സിൻ സ്വീകരിച്ചവരെയും അല്ലാത്തവരെയും ബാധിക്കും’; പഠനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE