പാലക്കാട്: രണ്ടാഴ്‌ചയായി കെപിസിസിക്ക് തലവേദനയായി മാറിയിരുന്ന കോൺഗ്രസ് നേതാവ് എവി ഗോപിനാഥിനെ അനുനയിപ്പിച്ച് ഉമ്മൻ ചാണ്ടി. അർധരാത്രിയിൽ പെരുങ്ങോട്ടു കുറുശിയിലെ ഗോപിനാഥിന്റെ വീട്ടിലെത്തിയാണ് ഉമ്മൻ ചാണ്ടി ചർച്ച നടത്തിയത്.
ഇന്നലെ രാത്രി 12 മണിക്ക് ഗോപിനാഥിന്റെ വീട്ടിലെത്തിയത ഉമ്മൻ ചാണ്ടി വെറും 15 മിനുട്ട് നേരത്തെ ചർച്ചക്കിടയിലാണ് എല്ലാം ശരിയാക്കിയത്. പുതുപ്പള്ളിയിലെ ഇന്നലത്തെ തിരത്തെടുപ്പ് പരിപാടികൾ കഴിഞ്ഞാണ് ഉമ്മൻ ചാണ്ടി പാലക്കാട് വന്നത്.
‘ഗോപിനാഥ് ആവശ്യപ്പെട്ടത് വ്യക്‌തിപരമായ കാര്യങ്ങളല്ല, മറിച്ച് പാർട്ടിയെ ശക്‌തിപ്പെടുത്താനുള്ള കാര്യങ്ങളാണ്. അത് തീർച്ചയായും ഉൾക്കൊള്ളുമെന്ന്’ ചർച്ചക്ക് ശേഷം ഉമ്മൻ ചാണ്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻ ചാണ്ടിയുമായി നടത്തിയ ചർച്ചയിൽ താൻ തൃപ്‌തനാണെന്ന് മറുപടിയായി ഗോപിനാഥും പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമാകുമെന്നും ഗോപിനാഥ് പറഞ്ഞു.
പ്രാദേശികമായി ജനപിന്തുണയുള്ള ഗോപിനാഥ് ഇടഞ്ഞു നിന്നാൽ തിരത്തെടുപ്പിൽ തിരിച്ചടിയാകുമെന്ന് അറിയുന്നതിനാലാണ് ഉമ്മൻ ചാണ്ടി ചർച്ചക്കായി എത്തിയത്. സംഘടനാതലത്തിൽ ഉന്നത പദവികൾ നൽകാമെന്ന് ഉമ്മൻ ചാണ്ടി ഉറപ്പ് കൊടുത്തതായാണ് സൂചന.
National News: കർഷക സമരം; ചർച്ച തുടരണമെന്ന് രാജ്നാഥ് സിങ്, വഴിതുറക്കേണ്ടത് സർക്കാരെന്ന് കർഷകനേതാക്കൾ